മലപ്പുറം പെരിന്തൽമണ്ണയിൽ പതിനഞ്ചുകാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ. കൊളത്തൂർ ആലുങ്ങൽ സ്വദേശി ഇർഷാദാണ് അറസ്റ്റിലായത്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
പെൺകുട്ടി മൂന്നു മാസം ഗർഭിണിയാണന്ന് സ്കൂൾ അധ്യാപകർ കണ്ടെത്തിയതോടെയാണ് പ്രതി ഇർഷാദ് വലയിലായത്. വിവാഹ വാഗ്ദാനം നൽകിയാണ് ഇർഷാദ് പത്താംക്ലാസുകാരിയായ വിദ്യാർഥിനിയെ പീഡനത്തിന് ഇരയാക്കിയത്. കാലങ്ങളായി പെൺകുട്ടി പീഡനത്തിന് ഇരയാകുന്നുണ്ട്.
2016 മുതൽ പലവട്ടം പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പ്രതിയുടെ മൊഴി. പോകസോ നിയമം അടക്കം ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഗർഭിണിയായ പെൺകുട്ടി വനിതാസംരക്ഷണം കേന്ദ്രത്തിലാണ്. പെൺകുട്ടിയെ കൊളത്തൂരിലെ വീട്ടിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. കേസുമായി ഇർഷാദല്ലാതെ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി.എം.പി. മോഹനചന്ദ്രനാണ് അന്വേഷണ ചുമതല.