കേരളത്തിൽ നിന്നും ഭീകര സംഘടനയായ ഇസ്്ലാമിക് സ്റ്റേറ്റിന്റെ ക്യാമ്പിലെത്തിയെന്ന് സംശയിക്കുന്നയാളുടെ മരണം സ്ഥിരീകരിക്കാനാവാതെ അന്വേഷണ ഏജൻസികൾ. കാസർകോട് തൃക്കരിപ്പൂർ പടന്ന സ്വദേശി ഹഫീസുദ്ദീൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചെങ്കിലും ഇതുവരെ സ്ഥിരീകരണമായില്ല.
ഭീകര സംഘടനായായ ഇസ്്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാനിലെ ക്യാമ്പിലെത്തിയെന്ന് കരുതുന്ന തൃക്കരിപ്പൂർ സ്വദേശി ഹഫീസുദ്ദീൻ കൊല്ലപ്പെട്ടുവന്ന് കാണിച്ച് ബന്ധുക്കൾക്ക് ലഭിച്ച സന്ദേശമാണിത്. ആളില്ലാ വിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഹഫിസുദ്ദീനൊപ്പം കാണാതായ അഷ്ഫാക്കിന്റേതായി വന്ന സന്ദേശം. സമൂഹമാധ്യമമായ ടെലഗ്രാമിൽ കൂടിയായിരുന്നു വീട്ടുകാർക്ക് സന്ദേശം ലഭിച്ചത്. ഹഫിസിന്റെ മാതാവിനൊപ്പം തൃക്കരിപ്പൂരിലെ സാമൂഹിക പ്രവർത്തകനും സമാനമായ സന്ദേശം കിട്ടിയിട്ടുണ്ട്. സന്ദേശത്തിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കാനായില്ല. ശനിയാഴ്്ച തോറോ ബോറോ മലനിരകളിൽ അഫ്ഗാൻ, അമേരിക്കൻ സൈന്യങ്ങൾ ഡ്രോൺ ആക്രമണം നടത്തിയിരുന്നു..നാൽപത്തിയൊന്ന് തീവ്രവാദികളും എഴ് ഐസ് ഭീകരരും കൊല്ലപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു.ഇക്കൂട്ടത്തിൽ ഹഫിസുദ്ദീനും ഉൾപ്പെട്ടിട്ടുണ്ടോയന്ന സംശയമാണ് വീട്ടുകാർക്ക് ഉള്ളത്. ഹഫീസിന്റെ മരണം സ്ഥിരീകരിക്കുന്നതിനായി കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘം ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. പക്ഷേ മരണം സംബന്ധിച്ച് ഇതുവരെ ഒരു വിവരവും എൻ.ഐ.എക്ക് ഇല്ല. അതിനിടെ റോ ഉൾപ്പെടെയുള്ള രഹസ്യാനേഷണ ഏജൻസികൾ തൃക്കരിപ്പൂരിലെ ഹഫിസുദ്ദീന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.