മിഷേല്‍ ഷാജിയുടെ മാതാപിതാക്കള്‍ക്ക് മാത്രമല്ല കേരളപൊലീസിനെക്കുറിച്ച് ആക്ഷേപമുള്ളത്. 2017 ല്‍ ഈ രണ്ടര മാസത്തിനിടെ മാത്രം പൊലീസിന്റെ വീഴ്ച.
ഫെബ്രുവരി 1.കൊച്ചി മുളവുകാട് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ സിപിഎം നേതാവിനെതിരെ കേസ്. രണ്ടാഴ്ചക്കു ശേഷവും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ലാത്തിച്ചാര്‍ജും, പ്രതിയെ പൊലീസ് സംരക്ഷിക്കുന്നെന്ന്് നാട്ടുകാര്‍.
ഫെബ്രുവരി 17: പൊലീസിന്‍റെ സമ്പൂര്‍ണ നിരീക്ഷണത്തിലെന്ന് പറയപ്പെടുന്ന ദേശീയപാതയില്‍ പ്രമുഖ മലയാള നടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അവരെ പീഡിപ്പിക്കുകയും അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തു. ആറുദിവസം പ്രതിയെത്തേടി അലഞ്ഞപൊലീസ് ഒടുവില്‍ കോടതി മുറിയില്‍ നി്നന് അറസ്റ്റ് ചെയ്യുന്നു
ഫെബ്രുവരി 26: പാമ്പാടി നെഹ്റുകോളജിലെ ജിഷ്ണു പ്രണോയയുടെ മരണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് മാതാപിതാക്കളുടെ ആരോപണം. കേസെടുത്ത് ഒരു മാസമായിട്ടും ഒരു പ്രതിയെ പോലും പിടികൂടാതെ അന്വേഷണസംഘം .
മാര്‍ച്ച് 4.വാളയാർ അട്ടപ്പള്ളത്തു സ്കൂൾ വിദ്യാർഥിനികളായ സഹോദരിമാർ രണ്ടര മാസത്തെ ഇടവേളയ്ക്കിടെ ദൂരൂഹസാഹചര്യത്തിൽ മരിച്ചു. ആദ്യ കുട്ടിയുടെ മരണം ശരിയായി അന്വേഷിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്ന് പരാതി.
മാര്‍ച്ച് 8.രാജ്യാന്തര വനിതാ ദിനത്തിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു നേരെ കൊച്ചി മറൈൻഡ്രൈവ് നടപ്പാതയിൽ ശിവസേന പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം. പ്രകടനമായെത്തിയ പ്രവർത്തകർ ചൂരലിന് അടിച്ച് യുവതീയുവാക്കളെ വിരട്ടിയോടിക്കുമ്പോള്‍ എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർ നോക്കിനിന്നു.
എട്ട് മാസത്തിനിടെ 3 എസ്പിമാര്‍ ക്രമസമാധാന ചുമതലവഹിച്ച കണ്ണൂരില്‍ രാഷ്ട്രീയ സംഘടനങ്ങളില്‍ തീര്‍ന്നത് 9 ജീവനുകള്‍.