കാസർകോട് സ്വര്‍ണവ്യാപാരിയെ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. കര്‍ണാടക ബണ്ട്വാള്‍ കുറുവാപ്പ സ്വദേശി അബ്ദുല്‍ സലാമാണ് പിടിയിലായത്.
പഴയ സ്വർണം വാങ്ങി മറിച്ചു വിൽക്കുന്ന തളങ്കര സ്വദേശി മൻസൂർ അലിയെ മഞ്ചേശ്വരത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്. മൻസൂര്‍ അലിയെ തലക്ക് അടിച്ച് കൊലപെടുത്തിയ രണ്ടംഗ സംഘത്തിലെ പ്രധാനിയാണ് ഇയാൾ.സ്വര്‍ണ്ണക്കച്ചവടത്തിനെന്ന് പറഞ്ഞാണ് മൻസൂര്‍ അലിയെ ബായാറിലേക്ക് വിളിച്ചുവരുത്തിയത്.പിന്നീട് മൻസൂറ്‍ അലി കൊണ്ടുവന്ന അഞ്ച് ലക്ഷം രൂപ തട്ടിപ്പറിക്കാൻ അബ്ദുൾ സലാമും കൂട്ടാളിയും ശ്രമിച്ചു.
എതിര്‍ത്ത മൻസൂര്‍ അലിയെ ഇരുമ്പ് വടി കൊണ്ട് തലക്ക് അടിച്ച് കൊന്നെന്നുമാണ് മൊഴി. തുടർന്ന് മൃതദേഹം സുന്നപദവിലെ പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. ബായാര്‍പദവില്‍ താമസിക്കുന്ന തമിഴ്നാട്ടുകാരൻ അഷ്‌റഫാണ് പിടികൂടാനുള്ള രണ്ടാമൻ.
കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് അഷ്‌റഫും സലാമുംചേര്‍ന്ന് മന്‍സൂര്‍ അലിക്ക് പഴയ സ്വര്‍ണം വില്‍പന നടത്തിയിരുന്നു. ഈസമയത്താണ് മൻസൂര്‍ അലിയുടെ കൈവശം സ്വര്‍ണ്ണക്കച്ചവടത്തിനുള്ള അഞ്ചരലക്ഷത്തിൽ അധികം രൂപയുണ്ടെന്ന് പ്രതികള്‍ മനസ്സിലാക്കിയതും കൊലപാതകം ആസൂത്രണം ചെയ്തതും.