കാസര്‍ഗോഡ് ചീമേനി തുറന്ന ജയിലില്‍ പശുക്കളെ കൊണ്ടുവന്നപ്പോള്‍ 'ഗോമാതാ കീ ജയ്' വിളി നടന്നതായി ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ റിപ്പോര്‍ട്ട്. ഗോമാതാ വിളി ഉണ്ടായില്ലെന്ന ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ശ്രീലേഖ തള്ളി. ജയിലിൽ പൂജക്കും ഗോ മാതാ കീജയ് വിളിക്കും സൗകര്യം ഒരുക്കിയ നടപടിയെടുക്കണെന്നും ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
ജനുവരി ഒന്നിനാണ് വിവാദമായ പരിപാടി ചീമേനി തുറന്ന ജയിലില്‍ നടന്നത്. കര്‍ണാടകത്തിലെ ഹൊസനഗര രാമചന്ദ്രപുര മഠാം ദാനം നൽകിയ പശുക്കളെ കൈമാറുന്നതിന്റെ മറവിലായിരുന്നു പൂജ. സംഭവംവിവാദമായതോടെ ഡി.ഐ.ജി ശിവദാസ് തൈപ്പറമ്പിലിനോട് ജയിൽ മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായിട്ടില്ലെന്നായിരുന്നു ഡി.ഐ.ജിയുടെ റിപ്പോർട്ട്. റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി തന്നെ പരസ്യമായി രംഗത്ത് എത്തി.