കോഴിക്കോട് വടകരയിൽ 29 കിലോ ചന്ദനം പിടിച്ചെടുത്തു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തുമ്പോഴാണ് പൊലീസ് പിടികൂടിയത്. പയ്യോളി ഇരിങ്ങത്തെ മലയുടെ മുകളിലായിരുന്നു ചന്ദനമരങ്ങൾ. വടകരയിൽ എൽ.ഐ.സി. ഏജന്റായ മധുസൂദനനാണ് ഭൂവുടമ. ചന്ദനമരം വെട്ടിയ ശേഷം പയ്യോളിയിലേക്കു മാറ്റി.
ഇടനിലക്കാരനായ പയ്യോളി സ്വദേശി അബ്ദുള്ളയുടെ വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യസന്ദേശമനുസരിച്ചാണ് ചന്ദനവേട്ട. ഭൂഉമട മധുസൂദനൻ, ഇടനിലക്കാരൻ അബ്ദുള്ള, മരംവെട്ടിയ തൊഴിലാളി രവി എന്നിവരെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. മൂന്നേമുക്കാൽ ലക്ഷം രൂപയാണ് നിരക്ക്.
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ചുമാറ്റാൻ വനംവകുപ്പിന്റെ അനുമതി വേണം. സർക്കാർ ചട്ടപ്രകാരം ചന്ദനം വിൽക്കണമെങ്കിൽ ഏറെ കടമ്പകൾ കടക്കണം. ഇതു മറികടന്ന് ചന്ദനം വിൽക്കാനുള്ള ശ്രമമാണ് പൊലീസ് പൊളിച്ചത്.