മലപ്പുറം ജില്ലയിൽ മൂന്നിടങ്ങളിൽ നിന്നായി 49 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. വിദേശ കറന്‍സിയും പിടികൂടിയിട്ടുണ്ട്
ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികൾ പിടിയിലായത്. ട്രയിൻ മാർഗം കുഴൽപണം കൊണ്ടു വരുന്നുണ്ടെന്നായിരുന്നു ലഭിച്ച വിവരം. അങ്ങാടിപ്പുറം റയിൽവേ സ്‌റ്റേഷൻ പരിസരത്തു വച്ചാണ് ഉണ്ണി മൊയ്തീൻ പിടിയിലായത്.ചെന്നൈയിൽ നിന്ന് തിരുരങ്ങാടി,വേങ്ങര ഭാഗങ്ങളിൽ വിതരണം ചെയാൻ എത്തിച്ച 16 ലക്ഷം രൂപയുമായാണ് ഇർഷാദ് പിടിയിലായത്. സോട്ട് സി.അലവി സി.ഐ താനൂർ വളാഞ്ചേരി ടൗണിൽ വച്ചാന്ന് മുന്നിയൂർ സ്വദേശി മുഹമ്മദ് ബഷീറിനെ പിടികൂടിയത്.
രണ്ടായിരം രൂപയുടെ7 കെട്ടുകൾ അരയിൽ സൂക്ഷിച്ച നിലയിലായിരുന്നു.ചെമ്മാട് വിതരണം ചെയ്യുന്നതിനായാണ് എത്തിച്ചതെന്ന് പ്രതി പൊലിസിനോടു പറഞ്ഞു.മണി എക്സ്ചേഞ്ചിൽ എത്തിക്കാൻ കൊണ്ടുവന്ന ഒരു ലക്ഷത്തി അൻപതിനായിരം രൂപ മൂല്യം കണക്കാക്കുന്ന മലേഷ്യൻ വിദേശ കറൻസിയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കൊടുവള്ളി, വേങ്ങര,, താമരശേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കുഴൽപണം എത്തിക്കുന്നത്