E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഭാര്യയുടെ ചെലവില്‍ അടി; പഴയ കലിപ്പില്‍ പലിശ തീര്‍ത്തങ്ങ് കൊടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kuttapathram-quotation
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അവിഹിതബന്ധമുള്ള ഭര്‍ത്താക്കാന്‍മാര്‍ സൂക്ഷിക്കുക. പരസ്ത്രീ ബന്ധം ഭാര്യ അറിഞ്ഞാല്‍ ചിലപ്പോള്‍ ക്വട്ടേഷന്‍ കൊടുക്കും. തൃശൂര്‍ മുരിങ്ങൂരില്‍ സമാനമായ സംഭവമുണ്ടായി. 

നടന്നു പോകുമ്പോള്‍ ആക്രമണം

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍സന്‍ നടന്നുപോകുമ്പോഴാണ് ആക്രമണം. ബൈക്കില്‍ എത്തിയ രണ്ടു പേര്‍ ക്രൂരമായി തല്ലി. കൈകള്‍ തല്ലിയൊടിച്ച ശേഷമാണ് അവര്‍ സ്ഥലംവിട്ടത്. അക്രമികളെ തിരിച്ചറിഞ്ഞില്ല. മനുഷ്യാവകാശ പ്രവര്‍ത്തകനായതിനാല്‍ ശത്രുക്കള്‍ ഏറെയുണ്ടുതാനും. അടിച്ചവരോട് ഏത് അക്കൗണ്ടിലാണെന്ന് ചോദിക്കാനും കഴിഞ്ഞില്ല. 

ഭാര്യയുടെ ഫോള്‍ വിളികള്‍ 

പ്രതികളെ തിരിച്ചറിയാതെ മുന്നോട്ടു പോകുമ്പോഴാണ് കൊരട്ടി എസ്.ഐ: സുബീഷ് മോന് ഒരു ഐഡിയ തോന്നിയത്. ഭാര്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാലോ?.. സംഭവ ദിവസം രാത്രി ഭാര്യ അമലയുടെ ഫോണിലേക്ക് വന്ന കോളുകളുെട വിശദാംശങ്ങളെടുത്തു. വെള്ളാങ്കല്ലൂര്‍ സ്വദേശി വിഷ്ണു പലതവണ വിളിച്ചിരിക്കുന്നു. തിരിച്ചങ്ങോട്ടും വിളികളുണ്ട്.

ടവര്‍ലൊക്കേഷന്‍ 

സംഭവ ദിവസം രാത്രി വിഷ്ണു എവിടെയായിരിക്കുമെന്നായി അടുത്ത ചോദ്യം. എസ്.ഐ ഉടനെ, വിഷ്ണുവിന്റെ ടവര്‍ലൊക്കേഷനെടുത്തു. നോക്കുമ്പോള്‍ വിഷ്ണു സംഭവ സമയം മുരിങ്ങൂരിലുണ്ടായിരുന്നതായി കണ്ടെത്തി. ഉടനെ, കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ ക്വട്ടേഷന്റെ ചുരുളഴിഞ്ഞു. 

പിന്നാമ്പുറത്ത് മറ്റൊരു പകയും

മനുഷ്യാവകാശ പ്രവര്‍ത്തകന്റെ മറ്റൊരു വനിതാ സുഹൃത്ത് ചെങ്ങാലൂരില്‍ താമസിക്കുണ്ട്. ഈ വനിതാ സുഹൃത്തിന്റെ മകളുടെ സുഹൃത്താണ് വിഷ്ണു. നേരത്തെ, ഈ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഇടപ്പെട്ട് വിഷ്ണുവിനെ പൊലീസ് സ്റ്റേഷനില്‍ കയറ്റിയതിന്റെ വൈരാഗ്യവുമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ച് വീട്ടില്‍ സ്ഥിരമായി കിടത്താനായിരുന്ന ഭാര്യ അമലയുടെ പദ്ധതി. വിഷ്ണുവും അമലയും ചേര്‍ന്ന് ആസൂത്രണം ചെയ്ത ആക്രമണമാണെന്ന് കണ്ടെത്താന്‍ പൊലീസിന് അധികം മെനക്കെടേണ്ടിവന്നില്ല. വിഷ്ണുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന രണ്ടാമത്തെയാള്‍ സുഹൃത്ത് പുല്ലൂര്‍ സ്വദേശി അമിത്തായിരുന്നു. കൊരട്ടി പൊലീസ് അമിത്തിനേയും അറസ്റ്റ് ചെയ്തു.