വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ രണ്ട് കണ്ടെയ്നര്‍ രക്തചന്ദനം പിടികൂടി. ഹോങ്കോങിലേക്ക് അനധികൃതമായി അയക്കാന്‍ ശ്രമിച്ച രക്തചന്ദനമാണ് ഡി.ആര്‍.െഎ പിടിച്ചെടുത്തത്.കണക്കെടുപ്പു പൂർത്തിയായാൽ മാത്രമെ പിടിച്ചെടുത്ത രക്തചന്ദനത്തിന്റെ വിപണി മൂല്യം നിർണയിക്കാൻ കഴിയുകയുള്ളു.
കൊച്ചി, തൂത്തുക്കുടി, മുംബൈ തുറമുഖങ്ങൾ വഴി വൻതോതിൽ രക്തചന്ദന കള്ളക്കടത്തു നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് എല്ലാ തുറമുഖങ്ങളും ഡിആർഐയുടെ നിരീക്ഷണത്തിലായിരുന്നു. രണ്ട് കണ്ടെയ്നറിലായി പത്തു ടണ്ണോളം രക്ത ചന്ദനമാണ് കൊച്ചി വഴി ഹോങ്കോങിലേക്ക് കടത്താൻ ശ്രമിച്ചത്. കയറുൽപ്പന്നങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രക്തചന്ദനം.
മുബൈ സ്വദേശിയുടെ പേരിലുള്ളതാണ് കണ്ടയ്നർ.വിദേശ വിപണിയിൽ രക്തചന്ദനത്തിന് ടണ്ണിന് അഞ്ചു ലക്ഷം രൂപയിലധികം വിലയുണ്ട്. ഹോങ്കോങിന് പുറമേ സിംഗപ്പൂർ,ചൈന, ദുബായ് എന്നിവിടങ്ങളിലേക്കാണു രക്തചന്ദന കള്ളക്കടത്തു നടക്കുന്നത്. ആയുർവേദ മരുന്നുകൾ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, സംഗീതോപകരണങ്ങൾ, ചൈനീസ് ഭാഗ്യ ശിൽപ്പ നിർമാണം തുടങ്ങിയവയ്ക്കാണ് രക്തചന്ദനം ഉപയോഗിക്കുന്നത്.