E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കാന്റീനില്‍ ലക്ഷങ്ങളുടെ ആനക്കൊമ്പ് ശില്പങ്ങള്‍; ഡിഎഫ്ഒയുടെ ഉച്ചയൂണ് ‘കുശാലായി’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ivory01
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫോറസ്റ്റ് ഫ്ളയിങ് സ്ക്വാഡ് ഡി.എഫ്.ഒ. ഊണു കഴിക്കാനാണ് നട്ടുച്ചയ്ക്കു തൃശൂര്‍ പീച്ചി ഇറിഗേഷന്‍ ഗസ്റ്റ് ഹൗസില്‍ എത്തിയത്. ഊണു കഴിക്കുന്നതിനിടെ അലമാരയിലെ ശില്‍പങ്ങളില്‍ കണ്ണുടക്കി. ഊണിനു ശേഷം അലമാര തുറന്ന് പരിശോധിച്ചപ്പോള്‍ നല്ല ഒന്നാന്തരം ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പങ്ങള്‍. ഇത് എവിടുന്ന് കിട്ടിയെന്നായി ചോദ്യം. മുപ്പതു വര്‍ഷമായി ഈ അലമാരയും ശില്‍പങ്ങളും ഇവിടെയുണ്ടെന്നാണ് ഇറിഗേഷന്‍ ജീവനക്കാരന്റെ മറുപടി. കാരണം, മുപ്പതു വര്‍ഷമായി ഇതേ ഓഫിസില്‍ തന്നെയാണ് ഈ ജീവനക്കാരന്റെ ജോലി. 

ivory04

ഇറിഗേഷനിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോട് ഉടനെ എത്താന്‍ പറഞ്ഞു. രാത്രി എട്ടു മണിയായിട്ടും മേലുദ്യോഗസ്ഥരാരും വന്നില്ല. കാരണം, അവര്‍ക്കുമറിയില്ല ഈ ശില്‍പങ്ങള്‍ എങ്ങനെ വന്നു വെന്ന്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പ് ശില്‍പങ്ങള്‍ കളവു പോയിട്ടുണ്ടോയെന്നും അറിയില്ല. ശില്‍പങ്ങളുടെ എണ്ണമെഴുതിയ രജിസ്റ്ററൊന്നും ഇതുവരെ കണ്ടിട്ടില്ലെന്നാണ് ജീവനക്കാരുടെ മറുപടി. ഇറിഗേഷന്‍ ഗസ്റ്റ് ഹൗസിലെ രണ്ടു ജീവനക്കാര്‍ക്കെതിരെ തല്‍ക്കാലം കേസെടുത്ത് വനം വകുപ്പ് മടങ്ങി.

ivory02

വര്‍ഷങ്ങള്‍ പഴക്കമുള്ള ശില്‍പങ്ങളുടെ ഉറവിടം കണ്ടെത്തി തെളിയിക്കേണ്ട ബാധ്യത എന്തായാലും ഇറിഗേഷന്‍ ജീവനക്കാര്‍ക്കായി. നിരപരാധിത്വം തെളിഞ്ഞില്ലെങ്കില്‍ ഇറിഗേഷന്‍ വകുപ്പ് കേസില്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. ഗസ്റ്റ് ഹൗസില്‍ നേരത്തെ ജോലി ചെയ്ത് വിരമിച്ച ഉദ്യോഗസ്ഥരെ തേടിപ്പിടിച്ച് കാണാനുള്ള ശ്രമത്തിലാണ് ഈ ജീവനക്കാര്‍ . ഡി.എഫ്.ഒയുടെ ഉച്ചയൂണ് ഉണ്ടാക്കിയ പൊല്ലാപ്പിനെ പഴിക്കുകയാണ് ജീവനക്കാര്‍. ഗസ്റ്റ് ഹൗസ് കാന്റീനില്‍ ആനക്കൊമ്പ് ശില്‍പങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ സന്ദേശം കിട്ടി ഡിഎഫ്ഒ ഉച്ചയ്ക്കു ഉണ്ണാന്‍ മനപൂര്‍വം വന്നതാണോയെന്ന സംശയവും ജീവനക്കാര്‍ക്കുണ്ട്.