തിരുവല്ല കിഴക്കൻ ഓതറയിൽനിന്ന് നൂറ്റിപത്ത് ലിറ്റർ വാറ്റ് ചാരായം പൊലീസ് പിടികൂടി. ചാരായം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.
വാറ്റ് ചാരാരം വിവിധ സ്ഥലങ്ങിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘാംഗങ്ങളായ പുത്തൂർ അയിരുക്കുഴി സ്വദേശി അഭിലാഷ് , തിരുവനന്തപുരം നെയ്യാറ്റിൻകര വെളളറട സ്വദേശി സലീം എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ പരിശോധിച്ചപ്പോൾ ചാക്ക് ഉപയോഗിച്ച് മറച്ച നിലയിൽ ആറു കന്നാസുകളിൽ ചാരായം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഓട്ടോയ്ക്ക് പിന്നാലെ ബൈക്കിലെത്തിയ പ്രതികളുടെ സഹായികൾ ബൈക്ക് ഉപേക്ഷിച്ച് കടന്നു കളഞ്ഞതായും പൊലീസ് പറഞ്ഞു
അറസ്റ്റിലായ അഭിലാഷ് ,സലീം എന്നിവരുടെ സംഘത്തിലുള്ള മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.