കോട്ടയം കടുത്തുരുത്തിയിൽ അൽവാസിയെ വാൻ ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി സജിഭാസ്കർ അറസ്റ്റിൽ. കടുത്തുരുത്തിയ്ക്ക് സമീപം മാന്നാറിൽ സഹോദരിയുടെ വീട്ടിൽ ഒളിച്ചു താമസിക്കുമ്പോഴാണ് പ്രതി പിടിയിലായത്. വാഹനാപകടത്തിൽ പരുക്കേറ്റ പി.ജെ. തോമസ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. അതേസമയം തന്റെ കുടംബാംഗങ്ങളെ കൊലപ്പെടുത്തിയതിന് പിന്നിൽ തോമസാണെന്ന് സജി ആരോപിച്ചു
ഇക്കഴിഞ്ഞ ശനിയാഴ്ച കടുത്തുരുത്തി കാപ്പുന്തലയ്ക്ക് സമീപമായിരുന്നു സംഭവം. ക്ഷീരസഹരണസംഘത്തിൽ പാൽ നൽകിയശേഷം തിരിക ബൈക്കിൽ വരുമ്പോൾ തോമസിനെ എതിരെ വന്ന വാൻ ഇടിച്ചുവീഴ്ത്തി. ഇടിയുടെ ആഘാതത്തിൽ താഴെ വീണ തോമസിന്റെ ദേഹത്തുകൂടി വാഹനം കയറ്റാൻ സജി ശ്രമിച്ചെങ്കിലും ബൈക്ക് വാനിൽ കുടുങ്ങിയതിനാൽ സാധിച്ചില്ല. ഈസമയം തോമസിന്റെ നിലവിളി കേട്ട് നാട്ടുകാർ ഒാടിയെത്തിയപ്പോഴേയ്ക്കും സജി രക്ഷപെട്ടു. തുടർന്ന് പൊലീസ് ഇയാൾക്കുവേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാില്ല. ഇതിനിടെ കർണാടകയിലേയ്ക്ക് ഇയാൾ കടന്നു. ഇതിനെത്തുടർന്ന് പതിനഞ്ച് പേരടങ്ങിയ സംഘം മൂന്നായി തിരിഞ്ഞ് അന്വേഷണം നടത്തി പണം തീർന്നതോടെ തിരികെ നാട്ടിലെത്തിയ സജി സഹോദരിയുടെ അടുത്തെത്തിയതറിഞ്ഞ് പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.. സംഭവം നടന്ന കാപ്പുംന്തല പൂവേലി റോഡിൽ സജിയെ എത്തിച്ച് തെളിവെടുപ്പു നടത്തി.
ഒരാഴ്ച മുമ്പ് ബൈക്കിൽ വരിയായിരുന്ന മറ്റൊരു അയൽവാസിയെ രാത്രിയിൽ പതുങ്ങിനിന്ന് കമ്പിവടികൊണ്ട് തലയ്ക്കടിച്ച കേസിലും സജി പ്രതിയാണ്. ഹെൽമറ്റ് ഉണ്ടായിരുന്നതുകൊണ്ടാണ് അന്ന് പരുക്കേറ്റയാൾ രക്ഷപെട്ടത്. വർഷങ്ങൾക്കു മുമ്പ് സജിയുടെ ഭാര്യയും മൂന്നു മക്കളും കുളത്തിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. കുടംബത്തിനുണ്ടായ ദുരന്തത്തിന് കാരണം തോമസും ഏതാനും നാട്ടുകാരുമാണെന്നും സജി ആരോപിച്ചു
കടുത്തുരുത്തി സിഐ കെ.പി. തോംസൺന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്