കണ്ണൂർ പയ്യന്നൂരിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനസംഘം പ്രവർത്തിക്കുന്നതായി പോലീസ്. വിദ്യാർഥികൾ താമസിക്കുന്ന സ്ഥലത്തുനിന്ന് ഒരുകിലോ കഞ്ചാവാണ് പിടികൂടിയത്. ഒരു വദ്യാർഥിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടയിൽ ഓടി രക്ഷപ്പെട്ട പ്രാധാനപ്രതിക്കുവേണ്ടി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
മൂന്നു കോളേജുകൾ ഉൾപ്പെടെ പന്ത്രണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്ന മേഖലയാണ് കഞ്ചാവ് മാഫിയ കീഴടക്കിയിരിക്കുന്നത്. വിദ്യാർഥികൾ താമസിക്കുന്ന സ്ഥലങ്ങളിലാണ് കഞ്ചാവ് വിൽപന തകൃതിയായി നടക്കുന്നത്. ഇത്തരത്തിൽ വിദ്യാർഥികൾ താമസിക്കുന്ന കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ ഒരുകിലോ കഞ്ചാവും പിടിച്ചെടുത്തു. പൊലീസ് എത്തിയതോടെ ഇവിടേക്ക് വരുകയായിരുന്ന വിദ്യാർഥിയും മറ്റൊരാളും സഞ്ചരിച്ചിരുന്ന ബൈക്ക് ഉപേക്ഷിച്ച് ഓടി. പുഴയിൽ ചാടിയ കോളേജ് വിദ്യാർഥിയായ എം.വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ ഈയാൾക്ക് ഒപ്പമുണ്ടായിരുന്ന മുഹമ്മദ് സവാദ് ഓടി രക്ഷപ്പെട്ടു. മുഹമ്മദ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികളെ ഇരകളാക്കി കഞ്ചാവ് വിൽപന നടത്തുന്ന മാഫിയാ സംഘങ്ങളെ പിടികൂടാൻ പ്രത്യേക അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. പരിശോധന വരുംദിവസങ്ങളിലും തുടരും.