പീഡനക്കേസിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പൊലീസ് കേസ്. യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സജിമോനെ പാർട്ടി തൽസ്ഥാനത്തുനിന്ന് നീക്കി.
ഭർത്താവ് വിദേശത്തുള്ള രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ സിപിഎം തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായ സജിമോൻ പീഡിപ്പിച്ചു ഗര്ഭിണിയാക്കിയെന്ന് കാണിച്ച് യുവതിയുടെ അമ്മ പത്തംനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവല്ല പൊലീസ് സജിമോനെതിരെ എഫ്ഐആര് രജിസ്റ്റർ ചെയ്തത്. ജോലി വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചതെന്നും പിന്നീട് ഗര്ഭണിയായപ്പോള് ഒഴിവാക്കാൻ ശ്രമിച്ചുവെന്നും യുവതിയുടെ അമ്മ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ഇന്നു രാവിലെ മജിസ്ട്രേറ്റ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വിഷയത്തിൽ നേരത്തെ യുവതിയുടെ സഹോദരൻ സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്കിയിരുന്നു. അതേസമയം അരോപണവിധേയനായ സജിമോൻ വിഷയത്തിൽ പ്രതികരിച്ചില്ല. സജിമോനെ അന്വേഷണ വിധേയമായി പാർട്ടി ലോക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തതായി സിപിഎം തിരുവല്ല ഏരിയ നേതൃത്വം വ്യക്തമാക്കി.