പാലക്കാട് നഗരഹൃദയത്തിലെ ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ പെൺവാണിഭ സംഘം കുടുങ്ങി. സ്റ്റേഡിയം സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിലായിരുന്നു പൊലീസ് പരിശോധന. ഹോട്ടൽ നടത്തിപ്പുകാർ ഉൾപ്പെടെ ആറു പേർ അറസ്റ്റിലായി.
നഗരത്തിലെ വിവിധ ഹോട്ടലുകളും ലോഡ്്ജുകളും കേന്ദ്രീകരിച്ച് പെൺവാണിഭ റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സ്റ്റേഡിയം സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറികളിൽ നിന്ന് മൂന്നു സ്ത്രീകളെയും ഒരു പുരുഷനെയും പിടികൂടി. ഇടപാടുകൾക്ക് കൂട്ടുനിന്ന ഹോട്ടൽ ഉടമസ്ഥൻ ഗോവിന്ദൻകുട്ടി , മാനേജർ മണി എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. സാധാരണക്കാരായ യുവതികളെയാണ് സംഘം കെണിയിൽപ്പെടുത്തി പണം ഇടാക്കിയിരുന്നത്. മുന്നൂറു രൂപയ്ക്ക് മുറി വാടകയ്ക്കെടുത്താൽ യുവതികളെ എത്തിച്ചു നൽകാനും പ്രത്യേക സംഘം പ്രവർത്തിച്ചിരുന്നു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. എഎസ്പി ജി പൂങ്കുഴലി , ടൗൺ നോർത്ത് സിെഎ ആർ.ശിവശങ്കരൻ എന്നിവരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും പരിശോധന തുടരും.