കൊല്ലം ആര്യങ്കാവ് വനത്തിൽ നിന്ന് ചന്ദനം മുറിച്ച് കടത്തിയ രണ്ടു പേർ പിടിയിലായി. ഇവരിൽ നിന്ന് 150 കിലോ ചന്ദനം വനപാലകർ പിടിച്ചെടുത്തു. അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ ഓടി രക്ഷപെട്ടു.
ആര്യങ്കവ് കടമാൻ പാറ ചന്ദനക്കാട്ടൽ നിന്ന് ചന്ദനം മുറിച്ചു കടത്തുന്നതിനിടെയാണ് രണ്ടു പേർ വനപാലകരുടെ പിടിയിലായത്.15 ലക്ഷം രൂപയുടെ 150 കിലോ ചന്ദനമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.പുലർച്ചെയാണ് ചന്ദനമരം മുറിച്ചു കടത്താൻ അഞ്ചംഗ സംഘം ശ്രമിച്ചത്. ഇതിൽ സ്വതേഷി തങ്കദുരൈ, പുളിയൻകുടി സ്വതേഷി നാരായണൻ എന്നിവരാണ് പിടിയിലായത്. മൂന്ന് പേർ ഓടി രക്ഷപെട്ടെന്ന് ആര്യങ്കാവ് റെയ്ഞ്ച് ഓഫീസർ പറഞ്ഞു.
മറയൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചന്ദനമുള്ളത് ആര്യങ്കാവിലാണ്. നേരത്തേയും ഇവിടെ നിന്ന് ചന്ദനം മുറിച്ചു കടത്താൻ ശ്രമിച്ചിരന്നു.ഏറെക്കാലമായി വനപാലകർ കർശന നിരീക്ഷം നടത്തിവരികയായിരുന്നു.ഇതിനിടെയിലാണ് പുലർച്ചെ അഞ്ചു പേരുടെ സാന്നിധ്യം വനപാലകരുടെ ശ്രദ്ധയിൽപെട്ടത്.