കോഴിക്കോട് താമരശേരിയിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്കായി പൊലീസിന്റെ തിരച്ചില്‍ ഊര്‍ജിതം. കഴിഞ്ഞ ദിവസമാണ് വീടുകളിൽ കയറി സാധനം വിൽക്കുന്നതിനിടെ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. താമരശേരി സ്വദേശിയായ നാൽപ്പതുകാരനാണ് യുവതിയെ ആക്രമിച്ചതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതി ലഹരിയ്ക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
താമരശേരി പെരുമ്പളളിയിലാണ് കഴിഞ്ഞദിവസം അതിക്രമമുണ്ടായത്. വീടുകളിൽ കയറിയുള്ള സാധനം വിൽപനയ്ക്കിടെ യുവതിയെ ഇദ്ദേഹം കടന്നുപിടിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത യുവതിയെ അക്രമി മർദിച്ച് അവശയാക്കി. സാരമായി പരുക്കേറ്റ യുവതി താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.
താമരശ്ശേരി കോരങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയറക്ട് മാർക്കറ്റിങ് കമ്പനിയില ജീവനക്കാരിക്ക് നേരെയാണ് ക്രൂരമായ അക്രമം നടന്നത്. ഗൃഹോപകരണങ്ങളുടെ വിൽപനയ്ക്കായാണ് യുവതിയെത്തിയത്. മൂന്ന് വീടുകളിൽ യുവതിയെ പിന്തുടർന്ന ശേഷമാണ് ആക്രമണമുണ്ടായത്. സംഭവത്തിനു ശേഷം നാട്ടുകാർ കൂടുന്നതിനിടെ അക്രമി രക്ഷപ്പെട്ടു. ഇദ്ദേഹത്തിന്റെ വീട്ടിലും ജോലി സ്ഥലത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെന്ന് സംശയിക്കുന്നയാൾ കടുത്ത ലഹരിയ്ക്ക് അടിമയായിരുന്നു. താമരശേരി എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷ·ണം പുരോഗമിക്കുന്നത്.