മുംബൈ ∙ നിയമ വിദ്യാർഥിനി ലോക്കൽ ട്രെയിനിൽനിന്നു വീണുമരിച്ചതിലെ ദുരൂഹത തുടരുന്നു. ഡോംബിവ്‌ലി നിവാസിയും ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ മേധാവി നിലേഷ് വികംസെയുടെ മകളുമായ പല്ലവി (20) യുടെ മൃതദേഹമാണ് ബുധനാഴ്ച വൈകിട്ട് പരേലിനും കറി റോഡിനും ഇടയ്ക്കുള്ള റെയിൽ പാതയ്ക്കരികിൽ കണ്ടെത്തിയത്.
ദക്ഷിണമുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിലെ ഓഫിസിൽ നിന്നു വൈകിട്ട് അഞ്ചേമുക്കാലിന് ഇറങ്ങിയ പല്ലവി 6.05ന് ആണ് സിഎസ്ടിയിൽനിന്ന് ട്രെയിനിൽ കയറിയത്. സ്ത്രീകളുടെ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന പല്ലവി എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ല. അപകട മരണമെന്നാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ, ‘ആരും ഉത്തരവാദിയല്ല’ യെന്ന് വീട്ടുകാർക്ക് എസ്എംഎസ് സന്ദേശം ലഭിച്ചതായും പൊലീസ് പറയുന്നുണ്ട്്. മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.