കൊല്ലം തലവൂരിൽ മദ്യവില്പന ശാലക്കെതിരെ സമരം നടത്തിവരുന്ന രണ്ട് കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം. അര്‍ബുദ ചികിൽസയിലിരിക്കുന്ന കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ രണ്ട് വീടുകളുടെ ജനള്‍ച്ചില്ലുകളും തകര്‍ന്നു.
തലവൂര്‍ പഞ്ചായത്തിലെ മഞ്ഞക്കാല ചെമ്പണയിലാണ് സംഭവം. ചെമ്പണ ചരുവ് പുരയിടത്തില്‍ ലിജി , നാലുവയസുകാരനായ മകന്‍ ആല്‍വിന്‍ , നിധീഷ് ഭവനില്‍ ശ്യാമള ഇവരുടെ മകന്‍ നിധീഷ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ശബ്ദ്ധം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഇവരെ മര്‍ദ്ധിച്ചത്.ആല്‍വില്‍ അര്‍ബുധത്തിന് ചികിഝയിരിരിക്കുന്ന കുട്ടിയാണ്.കല്ലേറില്‍ ജനല്‍ചില്ലുകള്‍ പതിച്ചാണ് ആല്‍വിന് പരിക്കേറ്റത്.ഇന്ന് പുലർച്ചെയാണ് സംഭവം. ബിവറേജസ് ഔട്ട്ലറ്റിനായി വീട് നല്‍കിയ സമീപവാസികൂടിയായ മനോജിന്‍റെ നേത്യത്ത്വത്തിലുളള സംഘമാണ് ആക്രമണം നടത്തിയതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
പരിക്കേറ്റവർ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിൽസയിലാണ്. കുന്നിക്കോട് ദേശീയപാതയോരത്ത് പ്രവർത്തിച്ച് കൊണ്ടിരുന്ന ബിവറേജസ് ഔട്ട്ലറ്റാണ് തലവൂർ പഞ്ചായത്തിലെ മഞ്ഞക്കാല ചെമ്മണയിലെ ജനവാസമേഖലയില്‍ പ്രവർത്തനമാരംഭിച്ചത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ സമീപവാസികളറിയാതെ മദ്യം സ്റ്റോക്ക് ചെയ്ത ശേഷം ഔട്ട് ലറ്റ് പ്രവർത്തനമാരംഭിക്കുകയായിരുന്നു..ഇതേതുടർന്ന് പ്രദേശത്തെ സ്ത്രീകളും കുട്ടികളും വിവിധ രാഷ്ട്രീയ കക്ഷികളും സംയുക്തമായി സമരപരിപാടികളുമായി രംഗത്ത് എത്തുകയായിരുന്നു