E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചത് കസ്റ്റഡി മര്‍ദ്ദനം മൂലമെന്ന് സംശയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി എളമക്കരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചത് കസ്റ്റഡി മര്‍ദ്ദനം കൊണ്ടെന്ന സംശയം ബലപ്പെടുത്തി പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണമായ ,തലച്ചോറിലെ രോഗം മൂര്‍ഛിച്ചത് , ശരീരത്തിലുണ്ടായ ക്ഷതങ്ങള്‍ കൊണ്ടാണെന്നാണ് പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മര്‍ദനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. 

കഴിഞ്ഞ മാസം പതിനെട്ടിനാണ് മദ്യപിച്ച് ബഹളം വച്ചെന്നാരോപിച്ച് എളമക്കര സ്വദേശി ജോണ്‍സനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് വീട്ടിലെത്തിയ ജോണ്‍സനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു ദിവസത്തിനു ശേഷം ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് മരിച്ചു. കസ്റ്റഡിയില്‍ പൊലീസുദ്യോഗസ്ഥര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആശുപത്രിയിലെത്തിക്കും മുമ്പ് ജോണ്‍സന്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇരുകൈകളും പിന്നിലേക്ക് കൂട്ടികെട്ടിയ ശേഷം തല ഭിത്തിയില്‍ ഇടിപ്പിച്ചെന്നാണ് ജോണ്‍സന്‍ ബന്ധുക്കളോട് പറഞ്ഞത്. ഈ തരത്തില്‍ മര്‍ദ്ദിക്കുമ്പോഴുണ്ടാകാന്‍ സാധ്യതയുളള പരുക്കുകളെ പറ്റിയാണ് പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ടിലെയും പരാമര്‍ശം. 

പൊലീസ് അതിക്രമത്തെ പറ്റി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് എറണാകുളം എംഎല്‍എ ഹൈബി ഈഡനും ആരോപിച്ചു. പൊലീസിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനുളള നീക്കത്തിലാണ് പ്രതിപക്ഷ സംഘടനകള്‍.