തൊടുപുഴ പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസിലെ പ്രതികളായ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇപ്പോളും ഒളിവിലാണ്.
കഴിഞ്ഞ ഇരുപതാം തീയതിയാണ് തൊടുപുഴ പൊലീസ് സ്റ്റേഷനു മുന്നില്‍ എഎസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്. സ്്‌റ്റേഷനു മുന്നിലുണ്ടായ സംഘര്‍ഷം തടയാനെത്തിയതായിരുന്നു പൊലീസുകാര്‍. ലാത്തിവീശിയതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകോപിതരായി പൊലീസിനു നേരെ തിരിഞ്ഞു. എഎസ്‌ഐ ഉള്‍പ്പെടെയുള്ളവരെ വളഞ്ഞിട്ട് മര്‍ദിച്ച് റോഡിലേക്ക് തള്ളിവീഴ്ത്തി. സംഭവം ഒതുക്കിതീര്‍ക്കാനായിരുന്നു പൊലീസിന്റെ ശ്രമം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ എസ്്എഫ്‌ഐ ജില്ലാ സെക്രട്ടറി എം.എസ്.ശരത് ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് അറസ്റ്റ് വേണ്ടെന്ന് പൊലീസ് തീരുമാനിച്ചു.
ഇതിനിടെ കേസിലെ പ്രതികള്‍ പൊലീസിനെ നോക്കുകുത്തികളാക്കി പൊതുചടങ്ങിലുള്‍പ്പെടെ പങ്കെടുത്തു. എന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകാത്തത് വിമര്‍ശനങ്ങള്‍ക്കിടയായി. ഇതിനിടെയാണ് കേസിലെ ഒന്നാം പ്രതി എം.എസ്.ശരത്, മൂന്നാം പ്രതി എം.എസ്. ആല്‍ബിന്‍ എന്നിവര്‍ കീഴടങ്ങിയത്. ഒളിവില്‍ കഴിയുന്ന പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് പൊലീസിന്റെ മറുപടി. തൊടുപുഴ ഡിവൈഎസ്പി എൻ.എൻ. പ്രസാദിനാണ് കേസിന്റെ അന്വേഷണ ചുമതല.