തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ സെയ്ദ് അലി.
കാട്ടാക്കടയ്ക്ക് സമീപം കിള്ളിയിൽ സെയ്ദ് അലിയാണ് അറസ്റ്റിലായത്. വിദ്യാർഥിനിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ സെയ്ദ് അലി. പെൺകുട്ടിയുടെ വീടിന് സമീപമുള്ള സോഡാ നിർമാണ കമ്പനിയിൽ ജോലി ചെയ്ത് വരുമ്പോഴായിരുന്നു സംഭവം. പെൺകുട്ടിയുമായി അടുപ്പത്തിലായ സെയ്ദ് അലി വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
പെൺകുട്ടി പീഡനവിവരം വീട്ടുകാരെ അറിയിച്ചതോടെ അവർ ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്ന് കഴക്കൂട്ടം പൊലീസ് കേസെടുത്ത് സെയ്ദലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിനെ ചെറുക്കുന്ന പോക്സോ വകുപ്പ് പ്രകാരവും കേസെടുത്ത സെയ്ദലിയെ റിമാൻഡ് ചെയ്തു.കഴക്കൂട്ടം എ.സി.പി, എ. പ്രമോദ്, സി.ഐ. എസ്. അജയകുമാർ, എസ്.ഐ അജയകുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.