E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

രാജീവിന്റെ കൊലയിലേക്കു നയിച്ചത് 70 ലക്ഷത്തെച്ചൊല്ലിയുള്ള തർക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയിലെ അഭിഭാഷന്‍ നെടുമ്പാശേരിയിലും നെല്ലിയാമ്പതിയിലും അഞ്ചു കോടിയുടെ ഭൂമി വാങ്ങാന്‍ എഴുപതു ലക്ഷം രൂപ നല്‍കി കരാറെഴുതിയപ്പോള്‍ ഇടനില നിന്നത് കൊല്ലപ്പെട്ട രാജീവ്. പിന്നീട്, തീറ് മുടങ്ങിയപ്പോള്‍ എഴുപതു ലക്ഷം തിരിച്ചു പിടിക്കുന്നതിനെ ചൊല്ലി രാജീവുമായി തെറ്റി. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ നടത്തിയ ബന്ദിയാക്കലാണ് കൊലയില്‍ കലാശിച്ചത്.

അങ്കമാലി സ്വദേശികളായ രാജീവും ജോണിയും റിയല്‍എസ്റ്റേറ്റ് ബ്രോക്കര്‍മായിരുന്നു. ഭൂമിയിടപാടിലെ ലാഭം വീതംവയ്ക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ ആദ്യം തെറ്റി. ജോണിക്കെതിരെ നിയമനടപടിക്കായി സമീപിച്ചത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനെയായിരുന്നു. പിന്നീട്, അഭിഭാഷകനും രാജീവും തമ്മില്‍ ഭൂമിയിടപാടു തുടങ്ങി. നെടുമ്പാശേരിയില്‍ ഇരുപത്തിയഞ്ചു സെന്റും നെല്ലിയാമ്പതിയില്‍ അഞ്ച് ഏക്കറും വാങ്ങാന്‍ അഭിഭാഷന്റെ പേരില്‍ കരാറെഴുതി. ഈ ഇടപാടിന്റെ ഇടനിലക്കാരന്‍ രാജീവായിരുന്നു. സാമ്പത്തിക കാരണങ്ങളാല്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ മുടങ്ങി. ഇതോടെ, അഡ്വാന്‍സ് നല്‍കിയ പണം തിരിച്ചു വാങ്ങുന്നതിനെ ചൊല്ലി അഭിഭാഷകനും രാജീവും തമ്മില്‍ തെറ്റി. ഇതിനിടെ, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ജോണിയും കൊച്ചിയിലെ അഭിഭാഷകനും തമ്മില്‍ ഒന്നിച്ച് രാജീവിനെതിരെ തിരിഞ്ഞു. ഇരുവരും വധഭീഷണി മുഴക്കിയെന്നു കാട്ടി ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു.  

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ ജോണിയുടെ ബന്ധുവാണ് കസ്റ്റഡിയിലുള്ള ഷൈജു. മറ്റു മൂന്നു പേര്‍ നാട്ടിലെ ഗുണ്ടകളും. ജോണിയുടെ നിര്‍ദ്ദേശപ്രകാരം രാജീവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം. അഭിഭാഷകന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടോയെന്ന് ഇനിയും വ്യക്തമല്ല. കൊല്ലിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതു വരെ നിയമപോരാട്ടം തുടരുമെന്നാണ് ബന്ധുക്കളുടെ മുന്നറിയിപ്പ്.