മുൻ സഹകരണ ഡെപ്യൂട്ടിറുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ അഭിഭാഷക കെ.വി.ശൈലജയ്ക്കും ഭർത്താവ് പി.കൃഷ്ണകുമാറിനും ജാമ്യം. ആഴ്ചയിൽ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി ഒപ്പിടണമെന്ന് ഹൈക്കോടതി ഇരുവരോടും നിര്‍ദേശിച്ചു. നാൽപത് ദിവസം റിമാൻഡിൽ കഴിഞ്ഞശേഷമാണ് പ്രതികൾ പുറത്തിറങ്ങിയത്. ശനിയാഴ്ചയും തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാകണമെന്ന നിർദേശം നൽകിയാണ് ഇരുവർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം പതിനേഴാംതീയതിയാണ് ശൈലജയും കൃഷ്ണകുമാറും പൊലീസിൽ കീഴടങ്ങിയത്. ശൈലജയുടെ സഹോദരിയായ കെ.വി.ജാനകിക്ക് പയ്യന്നൂർ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി കോടതിയുടെ പരിഗണനയിലാണ്. വ്യാജ വിവാഹരേഖയുണ്ടാക്കി മുൻ സഹകരണ ഡെപ്യൂട്ടി റജിസ്ട്രാർ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്തെന്നാണ് കേസ്. ബാലകൃഷ്ണൻ ജാനകിയെ വിവാഹം ചെയ്തിരുന്നുവെന്ന് വ്യാജരേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്. തിരുവനന്തപുരത്തും കണ്ണൂർ പരിയാരത്തുമുള്ള വീടും സ്ഥലവുമാണ് പ്രതികൾ കൈക്കിലാക്കിയത്. ബാലകൃഷ്ണന്റെ ദൂരഹമരണത്തെക്കുറിച്ചുള്ള തൃശൂർ പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ട്.
Advertisement