E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പള്‍സറിന് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍, പിടിക്കപ്പെട്ടാല്‍ 3 കോടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിലീപിന്റെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം അവസാനിച്ചു. ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധിപറയാൻ മാറ്റി. കേസില്‍ റിമി ടോമി അടക്കം സിനിമാമേഖലയിലെ നാലുപേരുടെ രഹസ്യമൊഴിയെടുക്കും. ഇതിനോടകം 21 പേരുടെ മൊഴി എടുത്തുകഴിഞ്ഞെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാകാറായില്ലേ എന്ന് കോടതി പ്രോസിക്യുഷനോട് ആരാഞ്ഞു. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി എന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. പ്രധാന സാക്ഷികളുടെ രഹസ്യമൊഴി എടുത്തുകഴിഞ്ഞല്ലേ എന്നായിരുന്നു കോടതിയുടെ രണ്ടാമത്തെ ചോദ്യം. രഹസ്യമൊഴികള്‍ എടുത്തുകഴിഞ്ഞുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു‍. പോലീസ് പിടിച്ചാല്‍  മൂന്നുകോടി നല്‍കാമെന്നും ദിലീപ് പള്‍സര്‍ സുനിയോടു പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ക്വട്ടേഷന്‍ തുക വാങ്ങിയതിന് ശേഷം രക്ഷപ്പെടാനായിരുന്നു പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ കൂട്ടുപ്രതി സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങിയതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ പള്‍സര്‍ സുനി സഹതടവുകാരന്‍ വിപിന്‍ലാലിനോട് പറഞ്ഞതായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. വിപിന്‍ലാലിന്റെ വിശദമായ മൊഴി പ്രോസിക്യൂഷന് കോടതിയില്‍ വായിച്ചു. നിര്‍ണായക വാദഗതികളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത്. ക്വട്ടേഷന്‍ വിജയിച്ചിരുന്നുവെങ്കില്‍ ദിലീപിന് 65 കോടിയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്നും പള്‍സര്‍ സുനി സഹതടവുകാരനോട് പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ചുരുക്കും ചില കാര്യങ്ങള്‍ കൂടിയാണ് പൂര്‍ത്തിയാകാനുള്ളതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ശാസ്ത്രീയ തെളിവുകള്‍, രേഖകള്‍ എന്നിവ സമാഹരിക്കാനുണ്ട്. ഗൂഢാലോചന കേസില്‍ അന്വേഷണം പൂര്‍ത്തിയായാലും മൊബൈല്‍ ഫോണിനായി അന്വേഷണം തുടരുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.  90 ദിവസം പൂര്‍ത്തിയാകുന്നതോടെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി.

അടുത്ത മാസം എട്ടിന് ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം പൂര്‍ത്തിയാകും. ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. ഇത് തടയാനാണ് പൊലീസ് നീക്കം.

അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ചയായിരിക്കും പുറപ്പെടുവിക്കുക. പൂജ അവധിക്കായി കോടതി നാളെ പിരിയും. ചൊവ്വാഴ്ചയാണ് വീണ്ടും ചേരുന്നത്. അന്നു തന്നെ വിധി പറയാനാണ് തീരുമാനം. ഈ വിധി അറിഞ്ഞ ശേഷം കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെയും തീരുമാനം.