മകനെ തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസത്തിലാണ് പിതാവ് സേവ്യറും കുടുംബാംഗങ്ങളും. ഹരിയാന പൊലീസിന്‍റെ സമയോചിതമായ ഇടപെടലാണ് മകന് രക്ഷയായതെന്ന് സേവ്യര്‍ മനോരമന്യൂസിനോട് പറഞ്ഞു.
പത്തനംതിട്ട മല്ലശേരി സ്വദേശിയായ സേവ്യര്‍ ഹരിയാനയിലെ ബഹദൂര്‍ഗഡിലെത്തിയിട്ട് നാല്‍പത് വര്‍ഷമായി. ജീവിതത്തിലെ പരീക്ഷണം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നുപോയതെന്ന് സേവ്യര്‍ പറഞ്ഞു.
ബെംഗളൂരുവില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെട്ടുത്തിയെന്ന വാര്‍ത്ത കൂടി വന്നതോടെ മാനസികസംഘര്‍ഷം ഇരട്ടിച്ചു. മകനെ തിരിച്ചുകിട്ടിയതിന് ദൈവത്തിനോടും ഹരിയാന പൊലീസിനോടും കടപ്പെട്ടിരിക്കുന്നു.
വിവരമറിഞ്ഞ് ഡല്‍ഹിയിലും പുണെയിലുമുളള രണ്ട് സഹോദരിമാര്‍ കുടുംബസമേതം എത്തി. മാനസികമായി പിരിമുറക്കത്തിലായ അഭിഷേകിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുളള ശ്രമത്തിലാണ് വീട്ടുകാർ.