വൻ തുക വാഗ്ദാനം നൽകി അഞ്ചുപേരിൽ നിന്നായി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റില്‍. കോതമംഗം സ്വദേശി അജി നാരായണനെ പാലാ പൊലീസാണ് പിടികൂടിയത്. ഒളിലിലായിരുന്ന പ്രതി അടിമാലിയില്‍ നിന്നാണ് പിടിയിലായത്.
ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. മുത്തോലി സ്വദേശിയായ മോളി, ഭർത്താവ് ഷാജി എന്നിവർ നൽകിയ പരാതിയിലാണ് പൊലീസ് പ്രതിയ പിടികൂടിയത്. ഒരുലക്ഷം രൂപ അടച്ചാൽ മാസം മുപ്പതിനായിരം രൂപ വീതം ലഭിക്കുമന്നായിരുന്നു വാഗ്ദാനം. ആദ്യമൊക്കം തുക ലഭിച്ചിരുന്നതിനാൽ പലരും വൻതുക നിക്ഷപിച്ചു. ഇതോടെ അജി മുങ്ങി. ഒരുകോടി രൂപയാണ് മുത്തോലിയിലെ ദമ്പതികൾക്ക് നഷ്ടപ്പെട്ട്ത്. മറ്റ് മൂന്നുപേരിൽ നിന്നായി അമ്പത് ലക്ഷം രൂപയം തട്ടിയെടുത്തതായി പൊലീസ് പറയുന്നു. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം. വിദേശ കറൻസി മാറുന്നതിന് വേണ്ടിയാണ് പണം ഉപയോഗിക്കുന്നതെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ബാംഗ്ലൂരിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത്തരൊരു കമ്പനി ഇല്ല എന്ന കണ്ടെത്തി. തുടർന്ന് പ്രതിയ്ക്ക് വേണ്ടി നടത്തിയ അന്വേഷണത്തിൽ അടിമാലിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.