മേഖലയിൽ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നൽ പരിശോധന. 16ാം മൈലിൽ റോഡരുകിൽ വൃത്തിഹീനമായ സാഹചര്യത്തിൽ മത്സ്യ കച്ചവടം നടത്തുന്നതു തടഞ്ഞു. പാതയോരത്തെ ഷെഡ് പൊളിച്ചു മാറ്റി. റോഡിലേക്കു മലിനജലം ഒഴുക്കൽ, ലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനം, തട്ടിൽ പ്ലാസ്റ്റിക് കവർ വിരിച്ച് ഇഡ്ഡലി ഉണ്ടാക്കിയ ഹോട്ടലുടമ, പൊതു സ്ഥലത്തു പുകവലിച്ചവർ എന്നിവർ പിടിക്കപ്പെട്ടു.
പ്ലാസ്റ്റിക് കവർ ഉപയോഗിച്ചു പാചകം ചെയ്ത ഇഡ്ഡലി നശിപ്പിച്ചു. വിവിധ കേസുകളിൽ നിന്നായി ആകെ 4600 രൂപ ഈടാക്കി. ഹെൽത്ത് ഇൻസ്പെക്ടർ എ.കെ.ഹരിദാസ്, സൂപ്പർവൈസർ കെ.ഹരിപ്രകാശ്, ജെഎച്ച്ഐ മാരായ പി.വി.സാജൻ, സിസിമോൻ തോമസ്, എം.പ്രസാദ് എന്നിവർ നേതൃത്വം നൽകി. 16ാംമൈൽ, പെരിങ്ങോട്, കോങ്ങാട് ടൗൺ എന്നിവിടങ്ങളിലായിരുന്നു പരിശോധന.