പത്തനംതിട്ട വെച്ചൂച്ചിറപഞ്ചായത്ത് ഓഫീസിൽ കയറി സിപിഎം പ്രവർത്തകർ പഞ്ചായത്ത് അംഗങ്ങളെ മർദ്ദിച്ചു. ക്ഷേമകാര്യസമിതി അധ്യക്ഷനെതിരെയുള്ള അവിശ്വാസം പരിഗണിക്കുന്നതിന് തൊട്ടുമുൻപായിരുന്നു അക്രമം. വനിതാഅംഗം ഉൾപ്പെടെ രണ്ടുപേർക്ക് പരുക്കേറ്റു.
എൻ.സി.പിയിലെ ഇ.സി ജോർജ് കോൺഗ്രസിലെ നിഷ അലക്സ് എന്നിവർക്കാണ് മർദ്ദനമേറ്റത്. പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സ്കറിയ ജോണിനെതിരെയള്ള അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണം.
അസഭ്യ വാക്കുകൾ വിളിച്ച് പുറത്തിറങ്ങിയ സി.പി.എം പ്രവർത്തകർ ഉപരോധം തീർത്തു.
കോൺഗ്രസിലെ പൊന്നമ്മ ചാക്കോയും എൻസിപിയിലെ ഇ.സി ജോർജും ചേർന്നാണ്അവിശ്വാസത്തിനു നോട്ടീസ് നൽകിയിരുന്നത്. അവിശ്വാസം പാസായി. സിപിഎമ്മിന്റെ ധാർഷ്ഠ്യമാണ് അക്രമത്തിലൂടെ വ്യക്തമായതെന്ന് കോൺഗ്രസ് ആരോപിച്ചു.