തോലന്നൂരിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ബസ് കണ്ടക്ടറുടെ മൊഴി പ്രതിയെ പിടികൂടാൻ നിർണായകമായി. കൊലപാതകം നടന്ന ദിവസവും അതിനു മുൻപുള്ള ദിവസങ്ങളിലും അപരിചിതനായ ഒരാൾ സ്ഥിരമായി ബസിൽ കയറിയിരുന്നതായി കണ്ടക്ടർ മൊഴി നൽകിയിരുന്നു. കറുത്ത നിറമാണെന്നും 50 വയസ്സ് തോന്നിക്കുമെന്നും മൊഴിയിലുണ്ട്.
പൊലീസ് നായ റോക്കി ദമ്പതികളുടെ വീട്ടിൽ നിന്നു ഓടിയതു ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കായിരുന്നു. ഷീജയുടെ മൊബൈൽഫോൺ വിളികൾ പരിശോധിച്ചപ്പോൾ സദാനന്ദനെക്കുറിച്ചുള്ള വിവരം ലഭിച്ചു. തന്നെ കുറെ പേർ ചേർന്ന് മാനഭംഗപ്പെടുത്തിയെന്നു ഷീജ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. എന്നാൽ ഇതു തെറ്റാണെന്നു പൊലീസ് മനസിലാക്കി. ഷീജ കുറ്റം സമ്മതിച്ചതായാണ് സൂചന.
കുഴൽമന്ദം സിഐ എ.എം.സിദ്ദീഖ്, എസ്ഐ രജീഷ്, കോട്ടായി എസ്ഐ രവികുമാർ, പ്രൊബേഷനറി എസ്ഐ ബിബിൻ ബി.നായർ, സിപിഒമാരായ നസീറലി, വിജയമണി, സുരേഷ് കുമാർ, പ്രമോദ്, അശോകൻ, വനിതാ സിപിഒ ശ്രുതി, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ എസ്. ജാഫർ, മണികണ്ഠൻ, രാമദാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.