കോഴിക്കോട് കൊടിയത്തൂരിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് കിണറ്റിൽ തള്ളിയ സംഭവത്തിലെ പ്രതികളെക്കുറിച്ച് സൂചന. പരുക്കേറ്റ രമേശിന്റെ ചില സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേ··ഷണം. മെഡിക്കൽ കോളജിൽ ചികിൽസയിലുള്ള രമേശിൽ നിന്ന് പൊലീസ് അടുത്തദിവസം മൊഴി രേഖപ്പെടുത്തും.
രമേശും സുഹൃത്തുക്കളും ചേർന്ന് ഭൂമി കച്ചവടവും തുണി വ്യാപാരവും നടത്തിയിരുന്നു. ഇതിൽ ചില തർക്കങ്ങളുണ്ടായിരുന്നു. ആക്രമണത്തിന്റെ കാരണം ഇതാണെന്ന് പൊലീസ് സംശയിക്കുന്നു. യുവാവിനെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കിണറ്റിൽ നിന്നും മൊബൈൽ ഫോണും പണവും പൊലീസിന് ലഭിച്ചു.
ഫോൺ വിളിയുടെ വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്. രാത്രി മൊബൈലിൽ വിളിച്ച് വീട്ടിന് പുറത്തിറക്കിയ ശേഷമാണ് രമേശിനെ വെട്ടിയത്. സമീപത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് സംഭവദിവസം വന്ന വിളികളുടെ പട്ടിക പൊലീസ് ശേഖരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലുള്ള രമേശിൽ നിന്ന് അടുത്തദിവസം പൊലീസ് മൊഴിയെടുക്കും. ഇതോടെ അന്വേ··ഷണത്തിന് കൂടുതൽ വ്യക്തതയുണ്ടാകും. പ്രതികളെ തിരിച്ചറിഞ്ഞതായും ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
Advertisement