ചെന്നൈ ∙ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സർക്കാർ ഡോക്ടർ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പേട് സ്വദേശിനിയായ പെൺകുട്ടിയെ രണ്ടുമാസം മുൻപു കാണാതായതിനെ തുടർന്നു പെൺകുട്ടിയുടെ അമ്മ തിരുമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ പെൺകുട്ടിയെ ബന്ധുവായ ഒരാൾ കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ചു.
അടുത്ത ബന്ധുവായ ചിത്രയെന്ന സ്ത്രീ പെൺകുട്ടിക്കു തുണിക്കടയിൽ ജോലി വാങ്ങി നൽകിയശേഷം പീഡനത്തിന് അവസരമൊരുക്കുകയായിരുന്നു. സർക്കാർ ഡോക്ടറായ ജയപ്രകാശിനെ ഉപയോഗിച്ചു പെൺകുട്ടിക്ക് അനസ്തീസിയ നൽകി മയക്കിയിരുന്നു. ഡോ. ജയപ്രകാശ്, ചിത്ര, ജയപ്രകാശിന്റെ സഹായി പാണ്ഡ്യൻ എന്നിവരും പെൺകുട്ടിയെ പീഡിപ്പിച്ച മറ്റൊരാളുമാണ് അറസ്റ്റിലായത്. പീഡനം നടത്തിയ മൂന്നുപേരെക്കൂടി ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.