ഉത്രാടദിനത്തിൽ തളിപ്പറമ്പിലെ നടുറോഡില്‍വച്ച് യുവാവിനെ വലിച്ചിഴച്ച് മര്‍ദിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയതു. തളിപ്പറമ്പ് സ്വദേശികളായ സി ദില്‍ഷാദ്, സി മുഹമ്മദ് റമീസ് എന്നിവരാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം.
സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ എടക്കാട് വച്ചാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. കൊച്ചിയിലടക്കം വിവിധ സ്ഥലങ്ങളിൽ ഒളിച്ച് താമസിച്ച പ്രതികൾ പുതിയ ഒളിത്താവളം തേടി പോകുമ്പോഴാണ് അറസ്റ്റിലായത്.
അള്ളാംകുളം സ്വദേശി ജൂനൈദിനെയാണ് പ്രതികൾ ക്രൂരമായി മർദിച്ചത്. പൊലീസ് സ്റ്റേഷനിൽനിന്ന് പരാതി ഒത്തുതീർപ്പാക്കി മടങ്ങുംവഴിയായിരുന്നു മർദനം. നാട്ടുകാർ ഇടപ്പെട്ടെങ്കിലും പ്രതികൾ മർദനം തുടരുകയായിരുന്നു. കോടതി റോഡിൽനിന്ന് മാർക്കറ്റ് വരെ വലിച്ചിഴച്ചു കൊണ്ടുപോയശേഷം വിട്ടയച്ചു. മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പൊലീസ് ജൂനൈദിനെ കണ്ടെത്തി പരാതി ഏഴുതി വാങ്ങിക്കുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.