തിരുവനന്തപുരത്ത് നിർമാണ കമ്പനിയില്‍നിന്ന്് 38 ലക്ഷം രൂപയും ആഡംബര വാഹനവും തട്ടിയെടുത്തെന്ന പരാതിയില്‍ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം മുട്ടത്തറ സ്വദേശി ബാബാപ്രസാദ് ആണ് അറസ്റ്റിലായത്. എം.ജെ. ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്പനി ഉടമയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എം.ജെ.ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്പനിയുടെ ചെയര്‍മാനാണ് അനില്‍കുമാര്‍. ഈ കമ്പനിക്ക് കൊച്ചിയിലും തിരുവനന്തപുരം പൊട്ടക്കുഴിയിലും ശാഖകളുണ്ട്. ഒന്നരവര്‍ഷംമുമ്പാണ് തിരുവനന്തപുരത്ത് കമ്പനി ശാഖ തുടങ്ങിയത്. ഈ ഓഫീസില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അനില്‍കുമാര്‍ നിയമിച്ചയാളാണ് ബാബപ്രസാദ്.
തിരുവനന്തപുരത്തെ ഓഫീസിലെ ഇടപാടുകളില്‍ സംശയമുണ്ടായതിനെത്തുടര്‍ന്ന് അടുത്തിടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ പണം തിരിമറി നടന്നതായി കണ്ടെത്തി. 38 ലക്ഷംരൂപയുടെ തിരിമറി നടന്നതായാണ് കണ്ടെത്തിയത്. ഈ പണവും ഓഫീസുപയോഗത്തിനായി വാങ്ങിനല്കിയിരുന്ന കാറും മടക്കി നല്കണമെന്ന്ബാബാ പ്രസാദിനോടാവശ്യപ്പെട്ടെങ്കിലും അയാല്‍ നല്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് അനില്‍കുമാര്‍ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്കിയത്. എസ്.ഐ. തന്‍സീം അബ്ദുല്‍സമദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.