മലപ്പുറം എടവണ്ണപ്പാറയിൽ അനധികൃത താമസക്കാരായ 35 ബoഗ്ലദേശ് സ്വദേശികൾ വ്യാജരേഖകളുമായി പിടിയിൽ. പിടിയിലായവരെ എൻ.ഐ.എയും രഹസ്യാന്വേഷണ ഏജൻസികളും ചോദ്യം ചെയ്തു. കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹനീഫയുടെയും സ്പെഷ്യൽ സ്ക്വാഡിന്റെയും നേതൃത്വത്തിലായിരുന്നു ദാറുസലാം കോംപ്ലക്സിൽ പരിശോധന നടത്തിയത്.
എടവണ്ണപ്പാറയിൽ അരീക്കോട് റോഡിലെ വാടക വീട്ടിൽ ഒട്ടേറെ ബംഗ്ലാദേശികൾ അനധികൃതമായി താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. വിവിധ ഇന്റലിജന്റ്സ് ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത എത്തിയത്. അരീക്കോട് റോഡിലെ വാടക ക്വാർട്ടേഴ്സുകളിലും സമീപ പ്രദേശങ്ങളിലുമായി താമസിച്ച 35 പേരാണ് പിടിയിലായത്. നിരവധി റൂമുകളിലായി നടത്തിയ പരിഗോധനയിൽ ബംഗ്ലാദേശ് സ്വദേശികളായ മുപ്പത്തിയഞ്ച് പേരേയുo പിടികൂടി.ബംഗ്ലാദേശ് സ്വദേശികളായ അഞ്ച് പേർക്ക് മാത്രമാണ് പാസ്പോർട്ടുള്ളത്. അത് തന്നെ കഴിഞ്ഞതാണ്. ബാക്കിയുള്ളവർ ബംഗാൾ സ്റ്റേറ്റിന്റ വ്യാജ ഐഡന്റിറ്റി കാർഡാണുള്ളത്.
കൊണ്ടോട്ടി വാഴക്കാട് പോലീസ് സ്റ്റേഷനിലുള്ള ഇവരെ ചോദ്യം ചെയ്ത് വരികയാണ് , ഇവർ മറ്റ് വല്ല കുറ്റകൃത്യങ്ങളിലും ഉൾപട്ടവരാണോ എന്ന് പരിശോധിക്കും , ഫിoഗർ പിന്റ അടക്കം എല്ലാം പോലീസ് ശേഖരിക്കുന്നുണ്ട്. നാളെ കോടതിയിൽ ഹാജരാക്കും. പോലീസ് , സ്പെഷൽ ബ്രാഞ്ച് , SSB യുടെയും നേതൃത്യത്തിലാണ് റെയ്സ് നടന്നതന്നും രേഖകൾ പരിശോധിച്ച് വരികയാണ്. ഡിവൈഎസ്പി ജലീൽ നോട്ടത്തിലിന്റെ മേൽനോട്ടത്തിൽ, സി ഐ മുഹമ്മദ് ഹനീഫ വാഴക്കാട് എസ് ഐ വിജയരാജനുമാണ് കേസ് അന്വേഷിക്കുന്നത്. സ്പെഷ്യൽ സ്ക്വാഡ് DySP കൃഷ്ണദാസ് സ്ഥലത്തെത്തി.