ഓണക്കാല വിപണി ലക്ഷ്യമിട്ട് തയാറാക്കിയ അഞ്ഞൂറ് ലിറ്ററിലധികം ചാരായവും വാഷും പിടികൂടി. കൊയിലാണ്ടി നെല്ലിയാടിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് വാറ്റും ചേരുവകളും കണ്ടെത്തിയത്. സംഭവത്തിൽ ആരെയും പിടികൂടാനായില്ല. ഓണനാളിലെ മദ്യമൊഴുക്ക് തടയാൻ എക്സൈസും പൊലീസും സംയുക്തമായി പരിശോധന നടത്തുന്നുണ്ട്.
കോഴിത്തുമ്പൽ പ്രദേശത്ത് വ്യാജവാറ്റും സംഘം ചേർന്നുള്ള മദ്യപാനവും പതിവായിരുന്നു. പരിശോധനയിൽ പലപ്പോഴും ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതായിരുന്നു വാറ്റുകാരുടെ രീതി. സംഘത്തിലെ ആരെയും പിടികൂടാനായില്ലെങ്കിലും കരുതൽ ശേഖരവും വാറ്റുപകരണങ്ങളും പൂർണമായും പൊലീസ് നശിപ്പിച്ചു.
ഓണനാളിലെ മദ്യമൊഴുക്ക് തടയാൻ എക്സൈസും പൊലീസും സംയുക്തമായി പരിശോധന നടത്തുന്നുണ്ട്. വാഹനപരിശോധനയ്ക്കൊപ്പം ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ചും പ്രത്യേക നിരീക്ഷണമുണ്ട്.