ബസിൽ തിക്കും തിരക്കുമുണ്ടാക്കി യാത്രക്കാരിയുടെ മാലപൊട്ടിച്ച തമിഴ്നാട്ടുകാരായ സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലിസിലേൽപ്പിച്ചു. അടൂരിൽ നിന്ന് പത്തനംതിട്ടയിലേയ്ക്കുവന്ന സ്വകാര്യ ബസിൽ ഗർഭിണികൾ ചമഞ്ഞായിരുന്നു മോഷണം.
തമിഴ്നാട്ടുകാരായ രണ്ട് സ്ത്രീകളാണ് പിടിയിലായത്. പത്തനംതിട്ട കോളജ് ജംങ്ഷനിൽ എത്തിയപ്പോൾ മാലപൊട്ടിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടമ്മ ബഹളമുണ്ടാക്കി. തുർന്ന് മറ്റ് യാത്രക്കാർ ഇടപെട്ട് ഇവരെ പിടികൂടി പൊലീസിലേൽപ്പിച്ചു. ഗർഭിണികളൾ ചമഞ്ഞായിരുന്നു മോഷണം. വൈദ്യപരിശോധനക്കുവിധേയരാക്കി ഗർഭിണികളല്ലെന്ന് സ്ഥിരീകരിച്ചു.
ഇരുവരും പത്തനംതിട്ടയിലും പരിസരപ്രദേശത്തും താമസിച്ച് മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുൻപാണ് ചിറ്റാറിൽ ബസിൽ മോഷണം നടത്തിയ രണ്ട് സ്തീകളെ പിടികൂടിയത്.