അധ്യാപകർ കുട്ടികളോട് ചെയ്യുന്ന ക്രൂര കൃത്യങ്ങൾ പല തട്ടുകളിൽ നിന്നായി വാർത്തകളിലൂടെ പുറത്തു വരുന്നുണ്ട്. തമിഴ് നാട്ടിലും അധ്യാപികയുടെ മാനസീക പീഡനത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ആര്‍ത്തവരക്തം യൂണിഫോമില്‍ പറ്റിയതിന് അധ്യാപിക വഴക്കു പറഞ്ഞു. ഇതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു.
വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഇൗ സംഭവം വിവരിച്ചിട്ടുള്ളത്. തമിഴ്‌നാട് പാളയം കോട്ടിയിലെ സെന്തില്‍നഗര്‍ സ്കൂളിലാണ് സംഭവം. യൂണിഫോമിൽ രക്തക്കറ കണ്ടതിനെ തുടർന്ന് വീട്ടിൽ പോയിക്കോട്ടെ എന്ന് കുട്ടി ചോദിച്ചു. ഇത് കേട്ട ടീച്ചർ സാനിറ്ററി പാഡ് ശരിക്കല്ലേ വച്ചിരിക്കുന്നതെന്ന് കുട്ടിയോട് തിരിച്ച് ചോദിച്ച് ആക്ഷേപിച്ചു. പിന്നീട് ക്ലാസിൽ നിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടു. ക്ലാസ് ടീച്ചറെക്കൂടാതെ പ്രധാനാധ്യാപികയും തന്നെ അധിക്ഷേപിച്ചെന്ന് വിദ്യാർഥിനി ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
സംഭവത്തിൽ വിഷമിച്ച് കുട്ടി പിറ്റേദിവസം രാവിലെ അയൽവീടിന്റെ ടറസിൽ നിന്ന് ചാടി മരിക്കുകയായിരുന്നു, കുട്ടിയുടെ ആത്മഹത്യക്കുറിപ്പ് ലഭിച്ച ശേഷമാണ് സംഭവങ്ങൾ വീട്ടുകാർ അറിയുന്നത്. താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് കുട്ടി കത്തിൽ ചോദിക്കുന്നുണ്ട്.