തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്റിൽ ഉറങ്ങിക്കിടന്നവരെ സെക്യൂരിറ്റി ജീവനക്കാരൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കെ.എസ്.ആർ.ടി.സിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ വിജയകുമാറിനും സഹായിക്കുമെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബസ് സ്റ്റാന്റിൽ കിടന്നുറങ്ങുകയായിരുന്ന യാത്രക്കാർ ഉൾപ്പടെയുള്ളവർക്ക് നേരെയായിരുന്നു സെക്യൂരിറ്റി ജീവനക്കാരൻ വിജയകുമാറിന്റ ചൂരൽവടി പ്രയോഗം. ചോദ്യം ചെയ്തവരെ വീണ്ടും ക്രൂരമായി മർദിച്ചു.
വിജയകുമാറിനെ ഇന്നലത്തന്നെ സെക്യൂരിറ്റി സ്ഥാനത്ത് നിന്ന് പുറത്താക്കി. സെക്യൂരിറ്റി ജീവനക്കാരെ നൽകുന്ന വിമുക്തഭടൻമാരുടെ എജൻസിയ്ക്ക് കെ.എസ്.ആർ.ടി.സി നോട്ടീസും നൽകിയിട്ടുണ്ട്. കൂട്ടം ചേർന്ന് ആക്രമിക്കുക, ദേഹോപദ്രവം എൽപിക്കുക, ആസഭ്യം പറയുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് വിജയകുമാറിനും ബസ് സ്്റ്റാന്റിലെ ശുചിമുറി ജീവനക്കാരനായ രമേശിനും എതിരെ കേസെടുത്തിരിക്കുന്നത്.