കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് വന്ന കേരള ആർ.ടി.സി ബസ് കൊള്ളയടിച്ചു. ചന്നപട്ടണയിൽ വെച്ചാണ് നാലംഗ സംഗം യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവർന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവരെ തിരിച്ചറിയാൻ യാത്രക്കാർക്ക് കഴിഞ്ഞില്ല.
ഇന്നലെ വൈകിട്ട് കോഴിക്കോടുനിന്നു പുറപ്പെട്ട ബസാണ് കൊള്ളയടിക്കപ്പെട്ടത്. ചന്നപട്ടണ ടൗണിൽ നിന്ന് 500 മീറ്റർ അകലെ ഡ്രൈവർ ബസ് നിർത്തിയപ്പോഴാണ് സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘം ബെംഗളുരുവിലേക്കുള്ള ബസാണോ എന്ന് ചോദിച്ചു അകത്തു കടന്നു. അരിവാളെടുത്തു കാട്ടി പണവും ആഭരണവും നൽകാൻ ആവശ്യപെട്ടു. രണ്ട് സ്ത്രീകളുടെ കഴുത്തിൽ നിന്ന് ആഭരണം മുറിച്ചെടുത്തു.
നാലര പവൻ സ്വർണവും പണവും രേഖകളും യാത്രക്കാർക്ക് നഷ്ടപ്പെട്ടു. ഡ്രൈവർ എത്തി ബസിന്റെ ഓട്ടോമാറ്റിക് വാതിൽ അടക്കാൻ തുടങ്ങിയതോടെ ആക്രമിസംഘം രക്ഷപെട്ടു. മുന്പും ഉത്സവസീസണിൽ സാമാനമായ ആക്രമണശ്രമങ്ങൾ നടന്നിട്ടുണ്ട്.