മലപ്പുറം എടവണ്ണയിൽ റിട്ട. എസ്.ഐയേയും കുടുംബത്തേയും വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമം. കേസിൽ ക്വട്ടേഷൻ സംഘത്തിലെ പ്രധാനി അറസ്റ്റലായി. കോട്ടക്കൽ സ്വദേശി വെണ്ണേക്കോട്ടിൽ സജീഷാണ് പിടിയിലായത്. കേസിലെ മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
റിട്ട. എസ്.ഐ വടക്കൻ മുഹമ്മദിന്റെ എടവണ്ണ പത്തപ്പിരിയത്തെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. വടിവാളുകളുമായെത്തിയ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ മുഹമ്മദിനും മകൻ സഹീറിനും സാരമായി പരുക്കേറ്റിരുന്നു. മുഹമ്മദിന്റെ മകൻ സഹീർ ഗൾഫിൽ വച്ച് പലിശക്ക് വാങ്ങിയ പണം തിരികെ കൊടുക്കാത്തതിന്റെ പേരിലായിരുന്നു ക്വട്ടേഷൻ ആക്രമണം. പ്രധാനപ്രതി സജീഷിന്റെ ആലുവ സ്വദേശിയായ സുഹൃത്താണ് ക്വട്ടേഷൻ നൽകിയത്. പണം തിരികെ വാങ്ങി നൽകിയാൽ ക്വട്ടേഷൻ സംഘത്തിന് 25 ശതമാനം നൽകാമെനായിരുന്നു വാഗ്ദാനം.
മഞ്ചേരിയിലെ ടൂറിസ്റ്റ് ഹോമിൽ ഒരാഴ്ചയോളം തങ്ങിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. കേസിലെ മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രധാനപ്രതി സജീഷിനെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.