മാഡം കാവ്യയെന്ന പൾസർ സുനിയുടെ വെളിപ്പെടുത്തൽ തള്ളിക്കളയാതെ പൊലീസ്. മാഡം ഇല്ലെന്ന നിലപാട് ഈ ഘട്ടത്തിൽ പൊലീസ് മാറ്റുന്നില്ലെങ്കിലും, വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണമോ എന്ന കാര്യം അന്വേഷണ സംഘം കൂട്ടായി ആലോചിച്ച് തീരുമാനിക്കും.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചയിലേക്ക് മാഡം ആദ്യമായി കടന്നുവരുന്നത് ഇങ്ങിനെയാണ്. പൾസർ സുനിക്കും കൂട്ടർക്കും മുൻകൂർ ജാമ്യം മാവേലിക്കര കോടതിയിൽ ഒരുക്കാമെന്ന ഫെനിപറഞ്ഞപ്പോൾ മാഡത്തോട് ആലോചിച്ച് തീരുമാനിക്കാമെന്നായിരുന്നു ഇടനിലക്കാരനായെത്തിയ ചാർലികൊടുത്ത മറുപടി. എന്നാൽ അന്വേഷണം പുരോഗമിച്ചപ്പോൾ മാഡം എന്നൊരാൾ ഈ കേസിൽ ഇല്ലെന്ന നിലപാടിലേക്ക് പൊലീസ് എത്തിച്ചേർന്നു. ഇതിനിടെയാണ് മാഡം ഉണ്ടെന്നും ആലുവയിലുള്ളയാൾ വെളിപ്പെടുത്തിയില്ലെങ്കിൽ അങ്കമാലി കോടതിയിൽ പറയുമെന്നും പൾസർ സുനി പറഞ്ഞത്
ഒടുവിൽ പൾസർ സുനി മാഡം കാവ്യയാണെന്ന് വെളിപ്പെടുത്തി. ഇതിനോട് ആലുവ റൂറൽ എസ്പി പ്രതികരിച്ചത് ഇങ്ങനെയാണ് നടിയെ ആക്രമിച്ച േകസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കാവ്യാമാധവനെയും അമ്മ ശ്യാമളയെയും എഡിജിപി ബി. സന്ധ്യ നേരിട്ടാണ് ചോദ്യം ചെയ്തത്. ഈഘട്ടത്തിൽ മാഡം ആരെന്നുള്ള കാര്യത്തിലും പൊലീസ് വ്യക്തതയ്ക്ക് ശ്രമിച്ചിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ കഴിയുമ്പോൾ പൾസർ സുനിയും വിജീഷും കാക്കനാട്ടുള്ള കാവ്യയുടെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ എത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. എന്നാൽ ആക്രമണത്തെക്കുറിച്ച് ഒരറിവുമില്ലെന്നായിരുന്നു കാവ്യയുടെ മൊഴി.