കടുത്ത ഭീതിയില്‍ ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് കോഴിക്കോട് പള്ളിക്കര ഗ്രാമവാസികള്‍. ഒന്നരമാസത്തിനിടെ പതിനൊന്ന് വീടുകളിൽ കവർച്ച. നാൽപ്പത്തി ഒന്ന് വീടുകളിൽ കവർച്ചാശ്രമം. അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും കള്ളനെ പിടികൂടുന്നതിൽ പൊലീസ് പരാജയമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഈ മുന്നറിയിപ്പ് അവഗണിച്ചാല്‍ അടുത്തദിവസം പല കുടുംബങ്ങൾക്കും കണ്ണീരായിരിക്കും. വർഷങ്ങളായുള്ള അധ്വാനം ഒരു രാത്രികൊണ്ട് നഷ്ടമാകും. പള്ളിക്കരയിലെ പല കുടുംബങ്ങളും ഇത് തിരിച്ചറിഞ്ഞവരാണ്. ·
പലരും വീട്ടിനുള്ളിലും പുറത്തും ലൈറ്റ് തെളിച്ചാണ് കിടന്നുറങ്ങുന്നത്. വാതിലിൽ മുട്ടിയാൽ അറിയുന്നതിനായി പാത്രങ്ങളാണ് സുരക്ഷാകരുതൽ. ഈ പ്രയോഗങ്ങളെല്ലാം മറികടന്ന് തന്ത്രപരമായി വീടിന്റെ പിൻവാതിലിലൂടെ അകത്തേയ്ക്ക് കടക്കുന്നതാണ് കള്ളന്റെ രീതി. ഓരോദിവസവും അടുത്തടുത്ത വീടുകളിൽ കള്ളന്റെ സാന്നിധ്യം നാട്ടുകാരുടെ ഉറക്കംകെടുത്തിയിട്ടുണ്ട്.