E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

മാനഭംഗക്കേസിൽ ഗുർമീത് റാം റഹിമിന് 20 വർഷം കഠിന തടവ്; രണ്ട് കേസുകളിലായി 30 ലക്ഷം പിഴ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാനഭംഗക്കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന് ഇരുപതുവര്‍ഷം കഠിനതടവ്. മുപ്പതുലക്ഷം രൂപ പിഴയും വിധിച്ചു. ജീവപര്യന്തം തടവ് വേണമെന്ന സിബിഐയുടെ വാദം തള്ളിക്കൊണ്ടാണ് പ്രത്യേക കോടതി ശിക്ഷവിധിച്ചത്. ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇരകളായ പെണ്‍കുട്ടികളും സിബിഐയും അപ്പീല്‍ നല്‍കും. 

സംഘര്‍ഷം മുറ്റിനിന്ന അന്തരീക്ഷത്തില്‍, അങ്ങേയറ്റം നാടകീയമുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ് ഗുര്‍മീത് റാം റഹിമിന് ശിക്ഷവിധിച്ചത്. 2002 ല്‍ സിര്‍സയിലെ ദേര ആസ്ഥാനത്തുവച്ച് മാനഭംഗത്തിനിരയായ രണ്ട് യുവതികളുടെ പരാതികളെ രണ്ടു കേസായി പരിഗണിച്ചാണ് 10 വര്‍ഷം വീതം വര്‍ഷം കഠിനതടവും 15 ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. വിധിപകര്‍പ്പ് പുറത്തുവന്നതോടെയാണ്, ശിക്ഷ ഒന്നിനു പുറകേ ഒന്നായി ആകെ 20 വര്‍ഷം അനുഭവിക്കണമെന്ന് വ്യക്തമായത്. 14 ലക്ഷം വീതം ഇരയായ യുവതികള്‍ക്ക് കൈമാറണം. 

ശിക്ഷ വിധിക്കുംമുന്‍പ് നടന്ന അന്തിമവാദത്തില്‍ സിബിഐ റാം റഹിമിന് ജീവപര്യന്തം തടവുശിക്ഷ ആവശ്യപ്പെട്ടു. ഇതുകേട്ടയുടന്‍ റാം റഹിം കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. തനിക്ക് തെറ്റുപറ്റിയെന്നും മാപ്പുനല്‍കണമെന്നും അപേക്ഷിച്ചു. മുന്‍പുചെയ്ത ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഇളവുനല്‍കണമെന്ന് റാം റഹിമിന്റെ അഭിഭാഷകരും വാദിച്ചു. ഇതിനുശേഷമാണ് സിബിഐ പ്രത്യേകജഡ്ജി ജഗ്ദീപ് സിങ് വിധി പ്രസ്താവിച്ചത്. 

ഗുർമീതിന്റെ ഇരകളായി മറ്റു 45 പേർകൂടിയുണ്ടെന്നും ഭയത്താൽ അവരാരും മുന്നോട്ടുവരാൻ തയാറായിട്ടില്ലെന്നും മൂന്നു വർഷത്തോളമാണ് ഇവർ പീഡിപ്പിക്കപ്പെട്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗുർമീതും ജഡ്ജിയുമടക്കം ഒൻപതുപേരാണ് വിധി പ്രസ്താവത്തിന്റെ സമയത്ത് കോടതിയിൽ ഉണ്ടായിരുന്നത്. പ്രമേഹ രോഗിയായ ഗുർമീത് റാം റഹിം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് സിവിൽ സർജൻ ഡോ. ദീപ ആംബുലൻസുമായി നേരത്തെ റോത്തക് ജയിലിലെത്തിയിരുന്നു. 

സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഹരിയാനയിലെ റോത്തക് സുനരിയ ജയിലിൽ പ്രത്യേകം തയാറാക്കിയ കോടതി മുറിയിൽവച്ചായിരുന്നു പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ പ്രസ്താവിച്ചത്. വിധി പറയാനായി ജഡ്ജിയെ ഹെലികോപ്റ്ററിലാണു ജയിലിലെ കോടതിയിലെത്തിച്ചത്. വിധി കേട്ടശേഷം നിലവിളിയോടെയാണു വിവാദ ആൾദൈവം കോടതിക്കു വെളിയിലെത്തിയത്. ജയിലിനുള്ളിൽ പ്രത്യേകം തയാറാക്കിയ കോടതിമുറിയിൽനിന്നും വീണ്ടും ജയിലിലേക്കു മാറ്റാനുള്ള പൊലീസിന്റെ ശ്രമം ഇയാൾ തടയാൻ ശ്രമിച്ചു. ഇതോടെ, ബലം പ്രയോഗിക്കേണ്ടിവരുമെന്നു സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. തുടർന്നു നിലത്തിരുന്ന ഗുർമീതിനെ ഉദ്യോഗസ്ഥർ വലിച്ചഴച്ചാണു ജയിലിലേക്കു നീക്കിയത്. 

സുരക്ഷാസ്ഥിതി കണക്കിലെടുത്ത് റാം റഹിമിനെ തല്‍ക്കാലം റോഹ്തക് ജയിലില്‍ത്തന്നെ പാര്‍പ്പിക്കും. കഠിനതടവായതിനാല്‍ ജയിലില്‍ കായികാധ്വാനമുള്ള ജോലികള്‍ ചെയ്യേണ്ടിവരും. നേരത്തേ ജയിലില്‍ അധികസൗകര്യങ്ങള്‍ നല്‍കിയതിനെ പ്രത്യേക കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സാധാരണതടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍മാത്രമേ നല്‍കാവൂ എന്നും കോടതി ഉത്തരവിട്ടു.