മലപ്പുറം പെരിന്തൽമണ്ണയിൽ രണ്ടു പേരിൽ നിന്നായി 56 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. വേങ്ങര സ്വദേശി അൻവർ, മണ്ണാർക്കാട് സ്വദേശി അബ്ദുള്ള എന്നിവരാണ് പിടിയിലായത്. കുഴൽപണ മാഫിയ വീണ്ടും സജീവമായതോടെ പരിശോധന ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പൊലീസ് .
രേഖകളില്ലാതെ പണവുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു പ്രതികളും പിടിയിലായത്.കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ നാലാം നമ്പർ ട്രാക്കിനു സമീപം വച്ചാണ് വേങ്ങര സ്വദേശി അൻവർ പിടിയിലായത്.ഇയാളുടെ സോക്സിനടിയിൽ നിന്നാണ് പണം കണ്ടെത്തിയത്.രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് കിട്ടിയത്.ഇത് മലപ്പുറത്ത് നൽകാൻ കൊണ്ടുവന്നതായിരുന്നു.
കെ.എസ്.ആർ.ടിസി ഗാർഡ് റൂമിന് സമീപം വച്ചാണ് പെരിന്തൽമണ്ണ സ്വദേശി അബ്ദുള്ളപിടിയിലായത്.രണ്ടാരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ കറുത്ത പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു.ചെന്നൈയിൽ നിന്നാണ് ഈ പണം എത്തിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.