തിരുവനന്തപുരം നെടുമങ്ങാട്ട് അമ്മ, മകളെ കിണറ്റിൽ തള്ളിയിട്ട് കൊന്നു. പനയമുട്ടം സ്വദേശിനി സൈനബ ബീവിയാണ് മരിച്ചത്. ഇവരുടെ മാതാവ് അയിഷ ബീവിയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം നെടുമങ്ങാട്ട് ഇന്ന് രാവിലെയാണ് സംഭവം. മകള്‍ സൈനബ വീട്ടില്‍ കോഴി വളര്‍ത്തിയിരുന്നു. ഈ കോഴികള്‍ അയിഷയുടെ വീട്ടില്‍ കയറി പരിസരം വൃത്തിഹീനമാക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ അയിഷാ ബീവി മകളെ കിണറ്റിൽ തള്ളിയിടുകയായിരുന്നു.
സൈനബയുടെ നിലവിളി കേട്ട് സമീപവാസികൾ ഒാടിക്കൂടി. കിണറ്റില്‍ മുങ്ങിത്താഴ്ന്ന സൈനബയെ നാട്ടുകാര്‍ ചേര്‍ന്നാണ് കരയ്ക്ക് കയറ്റിയത്. ഉടന്‍ തചന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാസങ്ങളായി അമ്മയും മകളും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.