തൃപ്പൂണിത്തുറയിൽ വൃദ്ധദമ്പതികളെ കുടിയൊഴിപ്പിച്ച് ജപ്തി നടപ്പാക്കിയതിൽ പൊലീസ് വീഴ്ചയോ മനുഷ്യാവകാശ ലംഘനമോ സംഭവിച്ചെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് എഐജി സക്കറിയ ജോർജ്. ജപ്തിയൊഴിവാക്കാനായാണ് വൃദ്ധദമ്പതിമാരെ ഇവിടെ പാർപ്പിച്ചതെന്ന ആരോപണം വീട്ടുകാർ നിഷേധിച്ചു.
ജപ്തി നടപ്പാക്കിയത് നിയമവ്യവസ്ഥകളെല്ലാം പാലിച്ചാണോ എന്നാണ് എഐജി പരിശോധിക്കുന്നത്. ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുകായാണ് ഭരണസംവിധാനത്തിന്റെ ലക്ഷ്യം. അതിൽ ഏതങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായോ എന്നാണ് പരിശോധിക്കുന്നത്. വീട്ടിൽ താമസിച്ചിരുന്നത് ആരൊക്കെയന്ന് റേഷൻ കാർഡിൽ നിന്ന് തന്നെ വ്യക്തമാണ്. ഇവർ ഇവിടെ താമസിച്ചിരുന്നവരാണെന്ന് ഉറപ്പിക്കാൻ വോട്ടേഴ്സ്പട്ടികയും പരിശോധിക്കും.ഏല്ലാ വശങ്ങളും പരിശോധിച്ചായിരിക്കുംറിപ്പോർട്ട് ഡിജിപിയ്ക്ക് സമർപ്പിക്കുകയെന്ന് എഐജി സക്കറിയ ജോർജ് അറിയിച്ചു
വർഷങ്ങളായി ഈവിട്ടിൽ തന്നെയാണ് താമസിക്കുന്നതെന്നം മറിച്ച് പ്രചാരണങ്ങളുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ഇക്കാര്യങ്ങൾ അന്വേഷിക്കനെത്തിയ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടിട്ടുണ്ടെന്നം വീട്ടുകാർ പ്രതികരിച്ചു. ആരെയും കുടിയൊഴിപ്പിക്കാൻ തൃപ്പൂണിത്തുറ ഹൗസിങ് സഹകരണസംഘം ശ്രമിച്ചിട്ടില്ലെന്നും എല്ലാവർക്കും വീടുണ്ടാകണമെന്നാണ് സൊസൈറ്റിയുടെ ആഗ്രഹമെന്നും ഭാരവാഹികൾ പറഞ്ഞു. സാഗർ പൊലീസ് നടപടിയൽ വീഴ്ചയുണ്ടോ എന്ന പരിശോധിക്കുന്നതിനായാണ് ഡിജിപി ലോകനാഥ് ബഹ്റ എഐജി സക്കറിയ ജോർജിനെ ചുമതലപ്പെടുത്തിയത്.