വ്യാജ വിവാഹരേഖയുണ്ടാക്കി മുൻ സഹകരണ ഡെപ്യൂട്ടി റജിസ്ട്രാറുടെ സ്വത്ത് തട്ടിയെടുത്ത കേസില്‍ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. പ്രതികളായ അഭിഭാഷക കെ.വി.ശൈലജയെയും ഭർത്താവ് പി.കൃഷ്ണകുമാറിനെയും തിരുവനന്തപുരത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കേസിന് ബലമേകുന്ന രേഖകൾ ലഭിച്ചത്.
ബാലകൃഷ്ണന്റെ സർവീസ് പെൻഷന്‍ കൈപ്പറ്റുന്നതിന് സഹകരണവകുപ്പിൽ നൽകിയ വ്യാജരേഖകളാണ് പൊലീസ് കണ്ടെടുത്തത്. വിരമിച്ചശേഷം ബാലകൃഷ്ണൻ ബാങ്കിൽ നിക്ഷേപിച്ച പണവും പ്രതികൾ പിൻവലിച്ചതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. രോഗിയായ ബാലൃഷ്ണനെ കോഴിക്കോടേക്ക് കൊണ്ടുവരാൻ സഹായിച്ച ആംബുൻസ് ഡ്രൈവർമാരുടെയും മൊഴികൾ രേഖപ്പെടുത്തി. ഇരുവരും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം പേട്ടയിലുള്ള ബാലകൃഷ്ന്റെ വീടുംസ്ഥലവും ശൈലജയിൽനിന്ന് വാങ്ങിയവർ പൊലീസിൽ പരാതി നൽകി. വിശ്വാസവഞ്ചന കാണിച്ചെന്നാണ്
പരാതി. ബാലകൃഷ്ണന്റെ സ്വത്ത് ശൈലജ തട്ടിയെടുത്തശേഷം വിൽപന നടത്തുകയായിരന്നുവെന്ന് കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ചയാണ് പ്രതികളുടെ കസ്റ്റഡി കലാവധി അവസാനിക്കുന്നത്. ഇതിന്്മുൻപ് റവന്യൂ ഓഫിസുകളിൽനിന്നടക്കം പരാമവധി തെളിവുകൾ കണ്ടെത്താനാണ് പയ്യന്നൂർ സി.ഐ. എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ തീരുമാനം.