വ്യാജ വിവാഹരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസിൽ അഭിഭാഷകയെയും ഭർത്താവിനെയും മുൻ സഹകരണ റജിസ്ട്രാർ ബാലകൃഷ്ണന്റെ അയൽവാസികൾ തിരിച്ചറിഞ്ഞു. ബാലകൃഷ്ണനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് നിർബന്ധിച്ച് വിടുതൽ വാങ്ങിയതിന്റെ രേഖകളും കണ്ടെടുത്തു. തെളിവെടുപ്പ് നാളെയും തുടരും'
പയ്യന്നൂർ സിഐ എം പി ആസാദിന്റെ നേതൃത്വത്തിലാണ് കെ.വി. ശൈലജ്യ യും കൃഷ്ണ കുമാറിനെയും തെളിവെടുപ്പിന് തിരുവനന്തപുരത്തെത്തിച്ചത്. തിരുവനന്തപുരം പെട്ടയിൽ ബാലകഷ്ണന്റെ ഉടമസ്ഥതയിലുള്ള ഇരുനില വീടും സ്ഥലവും ഇവർ തട്ടിയെടുത്ത് വിറ്റിരുന്നു. ആ വീടിലെത്തിച്ചപ്പോൾ വീട് വാങ്ങിയവർ ഇരുവരെയും തിരിച്ചറിഞ്ഞു. വീട് കൈക്കലാക്കാൻ ശൈലജ തയാറാക്കിയ വ്യാജരേഖകളും ഹാജരാക്കി.
ബാലകൃഷ്ണനെ അവസാനം ചികിൽസിച്ച തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി ചികിത്സി രേഖകൾ പരിശോധിച്ചു. അബോധാവസ്ഥയിൽ ബാലകൃഷ്ണനെ ശൈലജ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയന്ന് രേഖപ്പെടുത്തിയ രേഖകൾ കണ്ടെടുത്തു. ഇരുവരുടെയും കസ്റ്റഡി കാലാവധി ചൊവ്വാഴ്ച വരെ തുടരും.