വരാപ്പുഴ പീഡനക്കേസിലെ മുഖ്യപ്രതി ശോഭാജോണിന് 18 വര്‍ഷം കഠിനതടവ്. കൂട്ടുപ്രതി ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ചു. ഇതിനു പുറമേ ശോഭാ ജോൺ ഒരു ലക്ഷത്തി പതിനോരായിരം പിഴ ഒടുക്കണമെന്നും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ശോഭാ ജോണും പെണ്‍കുട്ടിയെ പീഡിപ്പിച്ച ജയരാജന്‍ നായരും കുറ്റക്കാരെന്ന് എറണാകുളം അഡീ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങിക്കുകയും വില്‍പന നടത്തുകയും ചെയ്തു എന്ന കുറ്റമാണ് ശോഭാ ജോണിനെതിരെയുള്ളത്. ശോഭാജോണിന് 18 വര്‍ഷം കഠിന തടവും ഒരുലക്ഷത്തി പതിനോരായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ വാങ്ങിക്കുകയും തടഞ്ഞുവച്ചു പീഡിപ്പിക്കുകയും ചെയ്തു എന്ന കുറ്റമാണ് ജയരാജന്‍ നായര്‍ക്കെതിരെയുള്ളത്. ജയരാജന്‍നായര്‍ക്ക് 11 വര്‍ഷം കഠിന തടവാണ് ശിക്ഷ.
ശോഭാ ജോണിന്റെ ഡ്രൈവര്‍ കേപ്പന്‍ അനി , പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് വിനോദ് കുമാര്‍ ,സഹോദരി പുഷ്പവതി , ഇടനിലക്കാരന്‍ ജയ്‌സന്‍ , സഹായി അജി എന്നിവരെയാണ് വെറുതെ വിട്ടത്. ശോഭയുടെ സഹായി ബിനില്‍ വിചാരണയ്ക്കിടെ മരണമടഞ്ഞിരുന്നു. വരാപ്പുഴ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമായി വിവധ സഎ്ഥലങ്ങളിലെത്തിച്ച് ഒട്ടേറെ പേർക്ക് കാഴ്ച്ചവെച്ചതായാണ് കേസ്. 2010 -11 കാലായളവിലായിരുന്നു കേസിനാസ്പദമായ സംഭവം.